video
play-sharp-fill

“താന്‍ ഒരു യാക്കോബ ക്രിസ്ത്യാനിയാണ്…  പതാകയെ ബഹുമാനിക്കുന്നു, പക്ഷേ ദൈവത്തെ മാത്രമേ വണങ്ങൂ’; ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനാധ്യാപിക വിസമ്മതിച്ചത് വിവാദമാകുന്നു…

“താന്‍ ഒരു യാക്കോബ ക്രിസ്ത്യാനിയാണ്… പതാകയെ ബഹുമാനിക്കുന്നു, പക്ഷേ ദൈവത്തെ മാത്രമേ വണങ്ങൂ’; ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനാധ്യാപിക വിസമ്മതിച്ചത് വിവാദമാകുന്നു…

Spread the love

സ്വന്തം ലേഖിക

ചെന്നൈ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്‌ ദേശീയ പതാക ഉയര്‍ത്താനും സല്യൂട്ട് ചെയ്യാനും തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് വിസമ്മതിച്ച സംഭവത്തിൽ വിവാദം കൊഴുക്കുന്നു.

ഈ വര്‍ഷം വിരമിക്കാനിരിക്കുന്ന പ്രധാനാധ്യാപികയായ തമിഴ്സെല്‍വിയെ ആദരിക്കാനായിരുന്നു ഓഗസ്റ്റ് 15-ന് ആഘോഷം സംഘടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ തന്റെ മതവിശ്വാസം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് പ്രധാനാധ്യാപിക പതാക ഉയര്‍ത്തലില്‍ നിന്ന് വിട്ടുനിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് പതാക ഉയര്‍ത്തുകയായിരുന്നു. നാല് വര്‍ഷത്തിലേറെയായി സ്റ്റാഫ് അംഗമായിരുന്ന തമിഴ്സെല്‍വി ഈ വര്‍ഷം ദേശീയ പതാക ഉയര്‍ത്താനോ ത്രിവര്‍ണ പതാക ഉയര്‍ത്താനോ കൂട്ടാക്കിയില്ല. എന്നാല്‍ തമിഴ്സെല്‍വി സംഭവത്തെ ന്യായീകരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പതാക ഉയര്‍ത്താന്‍ വിസമ്മതിച്ചത് താന്‍ ഒരു യാക്കോബ ക്രിസ്ത്യാനിയായതിനാലാണെന്നാണ് ഇവരുടെ വാദം. “പതാകയെ ബഹുമാനിക്കുന്നു, പക്ഷേ ഞങ്ങള്‍ ദൈവത്തെ മാത്രമേ വന്ദിക്കുകയുള്ളു. അതിനാല്‍, പതാക ഉയര്‍ത്താന്‍ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസിനോട് ആവശ്യപ്പെട്ടു.” – എന്നാണ് പ്രധാനാധ്യാപിക പറയുന്നത്.

സംഭവത്തില്‍ ധര്‍മ്മപുരിയിലെ ചീഫ് എഡ്യൂക്കേഷന്‍ ഓഫീസര്‍ക്ക് (സിഇഒ) പരാതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനാധ്യാപികയായിരുന്ന ഇവര്‍ അവധിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. അസുഖാവധിയെടുത്താണ് വര്‍ഷങ്ങളായി അധ്യാപിക സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതെന്നാണ് പരാതിയിലെ മറ്റൊരു ആരോപണം.

എന്നാല്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു മതത്തോട് മാത്രം പക്ഷപാതം കാണിക്കുകയും ആചരിക്കുകയും ചെയ്യുന്നതായി തമിഴ്സെല്‍വി ആരോപിച്ചു. ജില്ലാ സിഇഒയ്ക്ക് നല്‍കിയ പരാതിയിലും ഇതേ പരാമര്‍ശമുണ്ട്.