
കുടുംബ സുഹൃത്ത് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കേസിൽ യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുവിന്റെയും മൊഴി എടുത്തതെന്ന കള്ള റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ കേസ് ഒതുക്കിതീർത്ത് പൊലീസ്; പൊലീസിൻ്റെ കള്ളകളി പുറത്തായത് വിവരാവകാശരേഖയിലൂടെ
സ്വന്തം ലേഖിക
കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഭര്‍ത്താവിന്റെയും വൈദീകനായ ബന്ധുവിന്റെയും മൊഴി എടുത്തതായി പൊലീസിന്റെ കള്ള റിപ്പോര്‍ട്ട്.
ഇത് സംബന്ധിച്ച് ഇരുവരും ആലുവാ റൂറല്‍ എസ്.പിക്ക് പരാതിയും നല്‍കി. പുത്തന്‍കുരിശ് പൊലിസ് സ്റ്റേഷനിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ കുടുംബ സുഹൃത്തായ പിറവം സ്വദേശിയായ യുവാവില്‍ നിന്നാണ് അപമര്യാദപരമായ പെരുമാറ്റം ഉണ്ടായത്. ഈ കേസില്‍ ആദ്യം മുതലെ പ്രതിക്ക് അനുകൂലമായ നിലപാടാണ് പുത്തന്‍കുരിശ് പൊലീസ് സ്വീകരിച്ചിരുന്നതെന്നാണ് ആരോപണം.
യുവതിയുടെ വിദേശത്തുള്ള ഭര്‍ത്താവ് അടുത്തയിടെ നാട്ടില്‍ എത്തിയിരുന്നുവെങ്കിലും അപ്പോള്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.
വൈദീകനെയും മൊഴി എടുക്കുന്നതിന് വിളിച്ചിരുന്നില്ല. ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിച്ചെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കള്ള മൊഴി സംഭവം പുറത്ത് വരുന്നത്.
യുവതി കേസിന്റെ തുടര്‍ നടപടികള്‍ക്കായി വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് കള്ളകളികള്‍ വെളിവായത്.