play-sharp-fill
തോക്കുമായി വനത്തില്‍ അതിക്രമിച്ചുകയറി;  ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊന്നു; മൂന്ന് പേര്‍ പിടിയില്‍

തോക്കുമായി വനത്തില്‍ അതിക്രമിച്ചുകയറി; ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊന്നു; മൂന്ന് പേര്‍ പിടിയില്‍

സ്വന്തം ലേഖകൻ

കോലാപൂര: മഹാരാഷ്‌ട്രയില്‍ ഉടുമ്പിനെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയതിന് മൂന്ന് പേര്‍ പിടിയില്‍.


തോക്കുമായി വനത്തില്‍ അതിക്രമിച്ചുകയറിയാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്. കോലാപൂര്‍ ജില്ലയിലെ സഹ്യാദ്രി കടുവാ സങ്കേതത്തിന്‍റെ ഉള്‍വനത്തിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാര്‍ച്ച്‌ 31 ന് തോക്കുമായി വനത്തിലേക്ക് കടക്കുന്നതിനിടെ പ്രതികള്‍ ക്യാമറയില്‍ പതിഞ്ഞു. ഇതോടെ വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയും പ്രതികള്‍ വേട്ടക്കാരാണെന്ന് തിരിച്ചറിയുകയുമുണ്ടായി.

വനംവകുപ്പ് ഉദ്യോഗസ്ഥനായ നന്ദകുമാര്‍ നല്‍വാഡെ സംഘത്തെക്കുറിച്ച്‌ കാരാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസില്‍ വിവരമറിയിച്ചു. ചന്ദോളി ദേശീയ സുവോളജിക്കല്‍ പാര്‍ക്കിലടക്കം നിരവധിയടങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി.

ഒടുവില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കടുവ സങ്കേതത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹവിറ്റ് ഗ്രാമത്തില്‍ നിന്ന് ഏപ്രില്‍ ഒന്നിന് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്‌തതോടെ, ലൈസന്‍സില്ലാതെ സങ്കേതത്തില്‍ പ്രധാന ഭാഗത്ത് പ്രവേശിച്ചെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു. രത്‌നഗിരി സ്വദേശികളായ രണ്ട് പ്രതികള്‍ കൂടി തന്‍റെ ഒപ്പമുണ്ടായതായി പിടിയിലായ ആള്‍ മൊഴിനല്‍കി.

തുടര്‍ന്ന്, അറസ്റ്റിലായവരില്‍ നിന്ന് ആയുധങ്ങളും മോട്ടോര്‍ സൈക്കിളുകളും പൊലീസ് കണ്ടെടുത്തു.
ചോദ്യംചെയ്യലിനിടെ വാങ്ങിവച്ച മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യം ലഭിച്ചത്.
സംഭവത്തില്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വിശാല്‍ മാലി പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി.