വീട്ടില്‍‌ നിന്നും കണ്ടെത്തിയ കഞ്ചാവ് സിന്തറ്റിക് മയക്കുമരുന്ന് ഉപയോ​ഗത്തില്‍ നിന്നും മോചിതയാകാന്‍ ഡോക്ടര്‍ തന്ന മരുന്നെന്ന് താരം; അന്ന് കണ്ടെത്തിയത് നടിയും നിരവധി യുവതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ; കൊച്ചിയിലെ ലഹരി റാണി അശ്വതി ബാബുവിന്റെ ഞെട്ടിക്കുന്ന ജീവിത കഥ….!

Spread the love

സ്വന്തം ലേഖിക

കൊച്ചി: വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അശ്വതി ബാബു.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ക‍ഞ്ചാവ് ഉപയോ​ഗിക്കുന്നത് എന്നാണ് നടി റെയ്ഡിനെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞതത്രെ. സിന്തറ്റിക് മയക്കു മരുന്ന് താന്‍ ഉപയോ​ഗിച്ചിരുന്നെന്നും അതില്‍ നിന്നും മോചിതയാകാന്‍ ഡോക്ടര്‍ നല്‍കിയ മരുന്നാണ് കഞ്ചാവ് എന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, നടിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ എക്സൈസ് സംഘം തയ്യാറായില്ല. വരാപ്പുഴ കൂനമ്മാവ് ഗാന്ധിനഗറിലെ അശ്വതീ ഭവനം എന്ന വീട്ടില്‍ നിന്നാണ് നോര്‍ത്ത് പറവൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കഞ്ചാവ് പിടികൂടിയത്. അശ്വതിയുടെ കൈവശം 10 കിലോയിലധികം കഞ്ചാവ് ഉണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് റെയ്ഡ്.

എന്നാല്‍ വീട്ടില്‍ നിന്നും 10 ഗ്രാമില്‍ താഴെ തൂക്കമുള്ള കഞ്ചാവ് മാത്രമാണ് ലഭിച്ചത്. റെയ്ഡിന്റെ തലേ ദിവസമാണ് ഇവര്‍ വാഹനാപകടമുണ്ടാക്കി പൊലീസ് പിടിയിലാകുന്നത്. സ്റ്റേഷന്‍ ജാമ്യത്തിലിറങ്ങിയ ശേഷം കഞ്ചാവ് ഇവര്‍ മറ്റെവിടേക്കെങ്കിലും മാറ്റിയതാവാനാണ് സാധ്യതയെന്ന് എക്സൈസ് പറയുന്നു. കഞ്ചാവും കഞ്ചാവിന്റെ വിത്തുകളുമാണ് റെയ്ഡില്‍ ലഭിച്ചത്.

അശ്വതിയും സുഹൃത്ത് നൗഫലും ലഹരികച്ചവടം നടത്തുന്നവരാണെന്ന് എക്സൈസ് പറഞ്ഞു.
ഇവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുന്നതിനിടയിലാണ് തൃക്കാക്കരയില്‍ വാഹനാപകടമുണ്ടാക്കുന്നതും പൊലീസ് അറസ്റ്റ് ചെയ്യുന്നതും. എക്സൈസ് ഇന്‍സ്പെക്ടര്‍ മുരളീധരന്‍, സിവില്‍ ഏക്സൈസ് ഓഫീസര്‍മാരായ ധന്യ, ജീമോള്‍,അനൂപ്, മഹേഷ്, ഷാബു, ഡ്രൈവര്‍ കബീര്‍ എന്നിവര്‍ ചേര്‍ന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വതിയെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അമിത ലഹരിയില്‍ വാഹനമോടിച്ച്‌ നിരവധി വാഹനങ്ങള്‍ ഇടിപ്പിച്ചു തെറിപ്പിച്ച സംഭവത്തില്‍ അശ്വതി ബാബുവിനെയും സുഹൃത്ത് നൗഫലിനെയും പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് 7.30 മണിയോടെയാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപം നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. കുസാറ്റ് സിഗ്നല്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെ അപടകരമായി ഡ്രൈവ് ചെയ്ത കാര്‍ നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു.

നാട്ടുകാര്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കിയെങ്കിലും ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. നാട്ടുകാര്‍ ഇവരെ വളഞ്ഞപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങി വന്ന നൗഫല്‍ നാട്ടുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരുടെ വീഡിയോ ദൃശ്യം പകര്‍ത്തിയ ശേഷം ഭീഷണിമുഴക്കുകയും ചെയ്തു. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്നും ഇറങ്ങിയ അശ്വതിയും നൗഫലും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗത്തേക്ക് രക്ഷപെടാനാണ് ശ്രമിച്ചത്. പൊലീസ് ഇവരുടെ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു.