സാമൂഹ്യപ്രവർത്തനങ്ങള്ളിൽ സജീവം; അ​ഗതിമന്ദിരത്തിൽ നിന്ന് റോസയെ കൂടെ കൂട്ടിയപ്പോൾ സിജി കണ്ടിരുന്നത് കുന്നോളം സ്വപ്നങ്ങൾ; കുടുംബ ജീവിതതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പലപ്പോഴും എത്തിയത് പിങ്ക് പൊലീസ്; താങ്ങാകുമെന്ന് കരുതിയ കൈകൾ ജീവനെടുത്തപ്പോൾ എല്ലാത്തിനും സാക്ഷിയായത് ആറുവയസ്സുകാരൻ

സാമൂഹ്യപ്രവർത്തനങ്ങള്ളിൽ സജീവം; അ​ഗതിമന്ദിരത്തിൽ നിന്ന് റോസയെ കൂടെ കൂട്ടിയപ്പോൾ സിജി കണ്ടിരുന്നത് കുന്നോളം സ്വപ്നങ്ങൾ; കുടുംബ ജീവിതതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പലപ്പോഴും എത്തിയത് പിങ്ക് പൊലീസ്; താങ്ങാകുമെന്ന് കരുതിയ കൈകൾ ജീവനെടുത്തപ്പോൾ എല്ലാത്തിനും സാക്ഷിയായത് ആറുവയസ്സുകാരൻ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം പുതുപ്പള്ളിയിൽ ഉറക്കത്തിൽ വെട്ടേറ്റു മരിച്ച മാത്യു എബ്രഹാം എന്ന സിജി(49)യുടെ ജീവിതം എല്ലാ രീതിയിലും കഷ്ടതകൾ നിറഞ്ഞതായിരുന്നു. ചെറുപ്പം മുതൽ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സിജി അങ്ങനെയാണ് അനാഥാലയത്തിൽ കഴിഞ്ഞിരുന്ന റോസമ്മയെ ജീവിത സഖിയാക്കിയത്.തന്റെ ജീവിതത്തിൽ ഒരു കൂട്ടെന്നതിലുപരി പ്രയാസങ്ങളിൽ കരുത്തേകാൻ ഒരു തുണയാകാന് റോസമ്മയ്ക്ക് കഴിയും എന്നായിരിക്കാം സിജി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാലം സിജിയ്ക്ക് മുന്നിൽ കാത്തുവെച്ചിരുന്നത് മറ്റൊന്നായിരുന്നു.

വിവാഹം കഴിഞ്ഞ അന്ന് മുതൽ സങ്കടങ്ങളും പ്രശ്‌നങ്ങളുമായിരുന്നു സിജിയെ വിടാതെ പിന്തുടർന്നിരുന്നത്. ഒടുവിൽ ജീവത്തിൽ തനിങ്ങ് താങ്ങായും തണലായും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിച്ചവൾത്തന്നെ ജീവനുമെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

28-ാം വയസ്സുവരെ പല വീടുകളിലും ജോലിചെയ്തു വന്നിരുന്ന റോസമ്മ 32-ാം വയസിലാണ് സിജിയുമായി ചേരുന്നത്. സാമൂഹ്യപ്രവർത്തനങ്ങൾ സജീവമായിരുന്ന സിജി സാന്ത്വനം ഡയറക്ടർ ആനി ബാബുവിനെ കണ്ടു റോസന്നയെ വിവാഹം കഴിക്കാനുള്ള സമ്മതം അറിയിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമാണ് ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നതും.

മാനസിക പ്രശ്‌നങ്ങൾക്കു ചികിത്സയിലായിരുന്നു റോസന്ന. ഇവരെ അടുത്ത ദിവസം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കു കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകം അരങ്ങേറിയത്. ഒൻപതു വർഷം മുമ്പായിരുന്നു സിജി റോസന്നയെ ജീവിത സഖിയാക്കിയത്. എട്ടാം വയസിൽ തമിഴ്‌നാട്ടിലെ ഉൾഗ്രാമത്തിൽനിന്നു കോട്ടയത്ത് എത്തിയ റോസന്ന ആർപ്പൂക്കര സാന്ത്വനം അനാഥാലയത്തിലായിരുന്നു കഴിഞ്ഞിരുന്നത്.

വിവാഹ ശേഷം പയ്യപ്പാടിയിലെ വീട്ടിൽ താമസം തുടങ്ങി. എന്നാൽ, അതോടെ പ്രശ്‌നങ്ങളും ആരംഭിക്കുകയായിരുന്നു. റോസന്ന മാനസികമായ ചില അസ്വസ്ഥതതകൾ പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം രൂക്ഷമായ സംശയരോഗവും ഇവരെ അലട്ടിയിരുന്നു. ഇക്കാര്യം സിജി ബന്ധുക്കളോടും പറഞ്ഞിരുന്നു. സിജിയുടെ ബന്ധുക്കളായ സ്ത്രീകളോ അയൽക്കാരോ വീടുകളിലേക്ക് എത്തുന്നതു റോസന്നയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവരും പലപ്പോഴും കലഹിച്ചിരുന്നു. ഇടയ്ക്കു പ്രശ്‌നങ്ങൾ രൂക്ഷമായപ്പോൾ പിങ്ക് പോലീസ് എത്തിയതാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. ഇടക്കാലത്ത് മാനസിക അസ്വസ്ഥതകൾ കൂടിയതോടെ റോസന്നയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും കോവിഡ് ബാധിച്ചതോടെ അവിടെനിന്നു മടങ്ങുകയായിരുന്നു. അടുത്ത ദിവസം തിരുവനന്തപുരത്തു ചികിത്സയ്ക്കു കൊണ്ടുപോകാൻ തയാറെടുക്കുന്നതിനിടയിലാണ് അവൾ ഭർത്താവിൻറെ ജീവിതം തന്നെ കവർന്നെടുത്തത്.

കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളി പയ്യപ്പാടി പെരുങ്കാവ് പടനിലം സിജി കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കവേ അമ്മ അച്ഛൻറെ തലയ്ക്കു വെട്ടുന്നതു കണ്ടതായി ആറു വയസുകാരനായ മകൻ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിനു ശേഷം പുലർച്ചെ അഞ്ചു വരെ വീട്ടിൽ തങ്ങിയ റോസന്ന പിന്നീട് മകനെയുമായി വീടു വിട്ടു പോവുകയായിരുന്നു. വൈകുന്നേരത്തോടെ മണർകാട് പള്ളിയുടെ ഗ്രൗണ്ടിൽനിന്നുമാണ് റോസന്നയെയും മകനെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്.

നാട്ടിലെ ഏവർക്കും പ്രിയങ്കരനായിരുന്ന യുവാവ് നേരിട്ട ദുരന്തത്തിൽ നടുങ്ങി നിൽക്കുകയാണ് ബന്ധുക്കളും പ്രിയപ്പെട്ടവരും. സിജി കഴിഞ്ഞ ദിവസം ജേഷ്ഠ സഹോദരി കൊച്ചുമോളെ വിളിച്ചു വീട്ടിലുണ്ടാക്കിയ ബിരിയാണിയുടെ പങ്ക് കൊടുത്തയച്ചിരുന്നു. പിറ്റേന്നു ചോരയിൽ കുളിച്ച അനുജൻറെ ശരീരം കാണേണ്ട ദൗർഭാഗ്യവും ഇവർക്കുണ്ടായി. രാവിലെ എട്ടരയായിട്ടും സിജിയെയും ഭാര്യയെയും മകനെയും വീടിനു പുറത്തേക്കു കാണാതിരുന്നതോടെയാണ് കൊച്ചുമോൾ തിരക്കി ചെന്നത്. വീടിൻറെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടതോടെ അകത്തേക്കു കയറിച്ചെന്നു ലൈറ്റ് ഓൺ ചെയ്തു.

വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന സിജിയെയാണ് അവർ കണ്ടത്. നിലവിളിച്ചുകൊണ്ടു ശരീരത്തിൽ തൊട്ടുവിളിച്ചപ്പോൾ തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. കൊച്ചുമോളുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മാനസിക അസ്വസ്ഥത കൂടുന്പോൾ വീടുവിട്ടുപോകുന്ന പതിവ് റോസന്നയ്ക്ക് ഉണ്ടായിരുന്നു. ഇന്നലെ പുലർച്ചെ 5.30ന് മകനെയും കൂട്ടി യുവതി വീടിനു പുറത്തേക്കു പോകുന്നതു ചിലർ കണ്ടിരുന്നു. ഇവരെ കാണാതായതോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് അവസാനമായി സിഗ്നൽ കാണിച്ചിരുന്നത്.

ഇവർ തമിഴ്നാട്ടിലേക്കു കടന്നിട്ടുണ്ടാകുമോയെന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ മണർകാട് പള്ളി ഗ്രൗണ്ടിൽ സംശയാസ്പദമായ രീതിയിൽ അമ്മയെയും മകനെയും കണ്ടതോടെ പള്ളി അധികാരികൾ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ ഇവർ ജീപ്പിൽ കയറാൻ തയാറായില്ല. തുടർന്ന് ആംബുലൻസ് വരുത്തിയാണ് ഇവരെ കൊണ്ടുപോയത്. പോലീസിൻറെ ചോദ്യങ്ങളോടു പ്രതികരിക്കാനും ഇവർ തയാറായിട്ടില്ല.