കുഴിമന്തി കഴിച്ച മകന് ഭക്ഷ്യവിഷബാധ ഉണ്ടായപ്പോൾ പോലീസുകാരനായ അച്ഛൻറെ നിയന്ത്രണം തെറ്റി; ആലപ്പുഴയിലെ ഹോട്ടൽ അടിച്ചുതകർത്ത പോലീസുകാരന് സസ്പെൻഷൻ; കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജടക്കം കുഴിമന്തി കഴിച്ചു മരിച്ചത് രണ്ടു പേർ : മകൻറെ ദുരവസ്ഥ കണ്ട് ഹോട്ടൽ അടിച്ചു തകർത്തത് പോലീസ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് മാത്രം വാർത്ത പ്രതിക്ക് എതിരായി; അല്ലായിരുന്നുവെങ്കിൽ ഹോട്ടലിന് മുന്നിൽ ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ പരമ്പര അരങ്ങേറിയേനെ..!

Spread the love

ആലപ്പുഴ : കുഴിമന്തി കഴിച്ച മകന് ഭക്ഷ്യവിഷബാധ ഉണ്ടായപ്പോൾ പോലീസുകാരനായ അച്ഛൻറെ നിയന്ത്രണം തെറ്റിയത് സ്വാഭാവികമാണ്. ഏതൊരു അച്ഛനും ഉണ്ടാകുന്നത് മാത്രമാണ് പോലീസുകാരനായ ജോസഫിനും ഉണ്ടായത്.

ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച മകനെ ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടാകാതെ വന്നതോടെയാണ് പോലീസുകാരൻ പ്രകോപിതനായത്.

ആലപ്പുഴയിലെ ഹോട്ടൽ അടിച്ചുതകർത്ത സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസ് എടുത്തതോടെ ചങ്ങനാശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ ജോസഫിനെ കോട്ടയം ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴിമന്തി മനുഷ്യനെ കൊല്ലുന്ന ഭക്ഷണമായി മാറിയിട്ടും നടപടിയെടുക്കാത്തതും പരിശോധനകൾ നടത്താത്തതുമാണ് കൂടെക്കൂടെയുണ്ടാകുന്ന ഭക്ഷ്യ വിഷബാധയ്ക്ക് കാരണം

ചങ്ങനാശ്ശേരിയില്‍ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറില്‍ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം. അടുത്ത വീട്ടിലെ സുഹൃത്തിൻ്റെ കയ്യില്‍ നിന്നാണ് വാക്കത്തി വാങ്ങിയതെന്നും മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബൈക്കിന് മുന്നില്‍
വാക്കത്തി വെച്ച്‌ ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റിയ പ്രതി ചില്ലുകളടക്കം ഉപകരണങ്ങള്‍ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്.

കളർകോടെ അഹലാൻ കുഴിമന്തി ഹോട്ടലിലാണ് അതിക്രമം നടത്തിയത്. ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ നിന്ന് രണ്ട് പൊലീസുകാർ എത്തിയിട്ടും ജോസഫ് പിൻമാറാൻ തയ്യാറായില്ല.

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടാകുകയോ
മരണപ്പെടുകയോ ചെയ്യുന്നത് സർവ്വസാധാരണമായിരിക്കുകയാണ്.

കോട്ടയം സംക്രാന്തിയിലെ പാർക്ക് മലബാർ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജ് മരണപ്പെട്ടത് കഴിഞ്ഞവർഷമാണ്. പിന്നീട് ഡിവൈഎഫ്ഐക്കാരും ബിജെപി പ്രവർത്തകരും എത്തി ഹോട്ടൽ അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത ഗാന്ധിനഗർ പോലീസ് ഹോട്ടൽ ഉടമകള അറസ്റ്റ് ചെയ്യുകയും തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്തു.

കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 85 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിതും കഴിഞ്ഞ മാസമാണ്. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് 85 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.

തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വൃദ്ധ മരിച്ചത് കഴിഞ്ഞ ആഴ്ചയാണ്. സംസ്ഥാന വ്യാപകമായി കുഴിമന്തി കഴിക്കുന്നവർക്ക് ഭക്ഷ്യ വിഷബാധ ഏൽക്കുന്നത് നിത്യസംഭവമായി മാറുകയാണ്.

മകൻറെ ദുരവസ്ഥ കണ്ട് ഹോട്ടൽ അടിച്ചു തകർത്തത് പോലീസ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് മാത്രമാണ് വാർത്ത പ്രതിക്ക് എതിരായി മാറിയത്. അല്ലായിരുന്നുവെങ്കിൽ ഹോട്ടലിന് മുന്നിൽ ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ പരമ്പര അരങ്ങേറിയേനെ..!