കേരളഗാനത്തിലും വാക്‌പോര്; തമ്പിയുടെ വരികള്‍ ക്ലീഷേയെന്ന് സച്ചിദാനന്ദൻ, അവസരം കാത്തിരുന്ന് അവഹേളിച്ചെന്ന് ശ്രീകുമാരൻ തമ്പി

Spread the love

സ്വന്തം ലേഖിക

കേരളം ഗാനവുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമിയില്‍ പോര് മുറുകുന്നു. ശ്രീകുമാരൻ തമ്ബിയുടെ ഗാനം നിരസിച്ചത് അതിലെ വരികള്‍ ക്ലീഷേ ആയതുകൊണ്ടാണെന്ന് അക്കാദമി ചെയർമാൻ കവി സച്ചിദാനന്ദൻ പറഞ്ഞു.

എന്നാല്‍ സച്ചിദാനന്ദന് തന്നോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്നും അവസരം കാത്തിരുന്ന് തന്നെ അവഹേളിക്കുകയായിരുന്നു എന്നും ശ്രീകുമാരൻ തമ്ബി തിരിച്ചടിച്ചു. തന്റെ വരികള്‍ ക്ലീഷേയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും ശ്രീകുമാരൻ തമ്ബി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്കാദമിയുടെ കേരളഗാനമായി തന്റെ കവിത ആവശ്യപ്പെടുകയും, പലതവണ തിരുത്തിക്കുകയും ചെയ്തു. എന്നിട്ടും ആ പാട്ട് ഉപയോഗിക്കാതെ തന്നെ അപമാനിച്ചു എന്നായിരുന്നു ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്ബിയുടെ ആരോപണം. സാഹിത്യോത്സവത്തില്‍ പങ്കെടുത്ത തനിക്ക് വണ്ടിക്കൂലിപോലും കൃത്യമായി നല്‍കിയില്ലെന്ന ആരോപണവുമായി കവി ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയതിനെ തുടർന്നാണ് ആരോപണവുമായി ശ്രീകുമാരൻ തമ്ബിയും വരുന്നത്.

ശ്രീകുമാരൻ തമ്ബിയുടെ പാട്ട് ഒരു സമിതിയാണ് നിരസിച്ചതെന്നും. ശേഷം ഗാനരചയിതാവ് ബി കെ ഹരിനാരായണൻ എഴുതിയ ഗാനമാണ് ചിലതിരുത്തുകളോടെ സമിതി അംഗീകരിച്ചത് എന്നും സച്ചിദാനന്ദൻ പറയുന്നു. ശ്രീകുമാരൻ തമ്ബിയുടെ പാട്ട് സമിതിയിലെ അംഗങ്ങള്‍ക്കാർക്കും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാവർക്കും പാടാൻ കഴിയുന്ന തരത്തില്‍ ലളിതമായ പാട്ടായിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു. വരികളിലുണ്ടായിരുന്ന ക്ലീഷേ പ്രയോഗങ്ങളും കേരളത്തിന്റെ മതേതര സ്വഭാവത്തില്‍ ഊന്നല്‍
വേണമെന്ന് കമ്മിറ്റി ആവശ്യം പരിഗണിക്കാതിരുന്നതുമാണ് ശ്രീകുമാരൻ തമ്ബിയുടെ പാട്ട് നിരസിക്കാനുള്ള പ്രധാനകാരണമെന്നും സച്ചിദാനന്ദൻ വിശദീകരിക്കുന്നു.

ശ്രീകുമാരൻ തമ്ബിയുടെ ഗാനലോകത്തെ പൂർണമായും നിരാകരിക്കുകയല്ല, ഈ പ്രത്യേക പാട്ടു മാത്രമാണ് നിരസിച്ചത്. സച്ചിദാനന്ദൻ കൂട്ടിച്ചെർത്തു. എം ലീലാവതിയും എം ആർ രാഘവ വാര്യരുമുള്‍പ്പെട്ട സമിതിയാണ് പാട്ടു നിരസിച്ചത്. കേരളഗാനം എന്ന രീതിയില്‍ ആ പാട്ടിനെ അംഗീകരിക്കുക പ്രയാസമാണ് എന്നതുകൊണ്ടാണ് സമിതി പാട്ട് നിരസിച്ചതെന്നും, ചെറിയ സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഊതിപ്പെരുപ്പിക്കാൻ ചിലർ മനപ്പൂർവ്വം ശ്രമിക്കുന്നു എന്നും സച്ചിദാനന്ദൻ പറഞ്ഞു.

ശ്രീകുമാരൻ തമ്ബിയേക്കാള്‍ മികച്ച ഗാനരചയിതാവാണ്‌ ഹരിനാരായണൻ എന്ന് പ്രഖ്യാപിക്കുകയാണ് സച്ചിദാനന്ദൻ ഇപ്പോള്‍ ചെയ്തതെന്നും ശ്രീകുമാരൻ തമ്ബി. അവർ
എന്തിനു എന്നോട് പാട്ടെഴുതാൻ പറഞ്ഞു എന്ന്നും ശ്രീകുമാരൻ തമ്ബി തിരിച്ചു ചോദിക്കുന്നു.തന്നോട് പാട്ടെഴുതി വാങ്ങിയതിന് ശേഷമാണ് വീണ്ടും കവികളില്‍ നിന്ന് കേരളഗാനം ക്ഷണിക്കുന്നത് എന്നും ശ്രീകുമാരൻ തമ്ബി പറഞ്ഞു.

താനും സച്ചിദാനന്ദനും തമ്മില്‍ മുമ്ബ് ഏറ്റുമുട്ടലുണ്ടായിട്ടുണ്ട് എന്നും അതിന് സച്ചിദാനന്ദൻ ചെയ്ത പ്രതികാരമാണിത് എന്നും ശ്രീകുമാരൻ തമ്ബി ആരോപിച്ചു. താൻ എഴുതുന്നത് ക്ളീഷെയാണെന്നു പറയാനുള്ള സന്ദർഭമുണ്ടാക്കുകയാണ് സച്ചിദാനന്ദൻ ചെയ്തത്. അവസരം കാത്തിരുന്ന് സച്ചിദാനന്ദൻ തന്നെ അവഹേളിച്ചു. തന്റെ തുറന്നുപറച്ചില്‍ കാരണമാണ് സാഹിത്യ അക്കാദമി ഇതുവരെ ഒരു അവാർഡ് പോലും തനിക്ക് തരാഞ്ഞത്‌ എന്നും ശ്രീകുമാരൻ തമ്ബി പറയുന്നു. അവരുടെ ട്രാപ്പില്‍ താൻ വീണതാണെന്നും, അക്കാദമിക്കെതിരായി ഇന്ന് പ്രവർത്തിക്കുന്ന ഏറ്റവും വലിയ ശക്തി സച്ചിദാനന്ദനും അബൂബക്കറും ചേർന്ന അച്ചുതണ്ട് കക്ഷിയാണെന്നും ശ്രീകുമാരൻ തമ്ബി കൂട്ടിച്ചേർത്തു.