ശബരിമലയിൽ ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും വേണ്ട; സന്നിധാനത്ത് എല്ലാവരും സാധാരണ ഭക്തരാണെന്നും ആർക്കും പ്രത്യേക പരി​ഗണന വേണ്ടെന്നും ഹൈക്കോടതി

Spread the love

കൊച്ചി: ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി. ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുത്. സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. നിലക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണ്.

പ്രത്യേക പരി​ഗണന ആർക്കും നൽകുന്നില്ലെന്ന് ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് നടത്തുമെന്ന് ഹെലി കേരള കമ്പനി അവരുടെ വെബ്സൈറ്റിൽ പരസ്യം നൽകുകയായിരുന്നു. 48,000 രൂപയ്ക്കാണ് കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ വാ​ഗ്ദാനം ചെയ്തത്. ഇത് ഹൈകോടതിയുടെ ശ്രദ്ധയിൽപ്പെടുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തു.

കമ്പനിക്കെതിരെ കടുത്ത വിമർശനവും കോടതി നേരത്തെ ഉന്നയിച്ചിരുന്നു. തുടർന്ന് കമ്പനിയോട് പരസ്യം പിൻവലിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group