ആക്രി സാധനങ്ങൾ ചോദിച്ച് വീട്ടിലെത്തി; 3000 രൂപയുടെ ബാറ്ററിയും മോഷ്ടിച്ച് കടന്നുകളഞ്ഞു; തമിഴ്നാട് സ്വദേശി കടുത്തുരുത്തി പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: വീട്ടിൽ സൂക്ഷിച്ചിരുന്ന ബാറ്ററി മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് തിരുനെല്‍വേലി കൊടുങ്കാലദേവർ മകൻ കാർത്തിക് (34) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം കടുത്തുരുത്തി ഇരവിമംഗലം ഭാഗത്തുള്ള മനോജ് വർഗീസ് എന്നയാളുടെ വീട്ടിൽ ആക്രി സാധനങ്ങൾ ചോദിച്ചു ചെല്ലുകയും ആക്രിസാധനങ്ങൾ എടുക്കുന്ന കൂട്ടത്തിൽ വീട്ടിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന 3000 രൂപ വില വരുന്ന ബാറ്ററിയും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പെരുവയിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾ കഴിഞ്ഞ ആറ് വർഷക്കാലമായി പെരുവയിൽ ആക്രി കച്ചവടവുമായി സ്ഥിരതാമസമാണ്. ഇയാളുടെ വീട്ടിൽ നിന്നും മോഷണം പോയ ബാറ്ററിയും പോലീസ് കണ്ടെടുത്തു.

കടുത്തുരുത്തി സ്റ്റേഷൻ എസ്.ച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ മാരായ വിപിൻ ചന്ദ്രൻ, സജിമോൻ എസ്.കെ , ജയകുമാർ, സി.പി.ഓ മാരായ ദീപു, ബിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.