വാഹന അപകട റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വ്യാപക അഴിമതി; ആര്‍ടി ഓഫീസുകള്‍ക്കെതിരെ വിജിലന്‍സിന്‍റെ കണ്ടെത്തല്‍; അഴിമതി തടയാന്‍ പുതിയ നിര്‍ദേശവുമായി ആഭ്യന്തര സെക്രട്ടറി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വാഹന അപകട റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ആര്‍ടി ഓഫീസുകളില്‍ വ്യാപക അഴിമതിയെന്ന് വിജിലന്‍സ്.
അഴിമതി തടയാന്‍ പുതിയ നിര്‍ദേശം ആഭ്യന്തര സെക്രട്ടറി മുന്നോട്ട് വച്ചു. വാഹന പരിശോധനയ്ക്കുള്ള പൊലീസ് അപേക്ഷ ഇനി തപാലില്‍ മാത്രമായിരിക്കും സ്വീകരിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം നടന്ന വാഹനത്തിന്റെ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നതിലാണ് ഉദ്യോഗസ്ഥ അഴിമതി. പരാതിക്കാര്‍ നേരിട്ട് നല്‍കുന്ന അപേക്ഷ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
പരിശോധന റിപ്പോര്‍ട്ടുകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തമായി പ്രിന്റ് ചെയ്യുന്നുവെന്നും വിജിലന്‍സ് കണ്ടെത്തി. അഴിമതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ നിര്‍ദ്ദേശവുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തി.
വാഹന പരിശോധനയ്ക്കായി പൊലീസ് സ്റ്റേഷനില്‍ നിന്നും പരാതിക്കാരുടെ കൈവശം അപേക്ഷ നല്‍കേണ്ടന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം. വാഹന പരിശോധനയ്ക്കുള്ള പൊലീസ് അപേക്ഷ ഇനി മുതല്‍ തപാലില്‍ നല്‍കിയാല്‍ മതിയെന്നാണ് ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദിച്ചിരിക്കുന്നത്.