play-sharp-fill
ചരക്കുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്തു; മാടായി പോര്‍ക്കലി സ്റ്റീല്‍സിന് നേരെ വീണ്ടും സിഐടിയു അതിക്രമം

ചരക്കുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്തു; മാടായി പോര്‍ക്കലി സ്റ്റീല്‍സിന് നേരെ വീണ്ടും സിഐടിയു അതിക്രമം

സ്വന്തം ലേഖകൻ

കണ്ണൂര്‍: മാടായി പോര്‍ക്കലി സ്റ്റീല്‍സിന് നേരെ വീണ്ടും അക്രമം.


ചരക്കുമായി പോയ വാഹനം എരിപുരത്ത് വച്ച്‌ സിഐടിയു സമരാനുകൂലികള്‍ തടഞ്ഞു. വാഹനത്തിലെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ടതായും ഡ്രൈവറെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതമംഗലത്തെ പ്രശ്‌നത്തിന് ശേഷം മാടായിയില്‍ സിഐടിയു യൂണിയന്‍ തൊഴിലാളികള്‍ നടത്തിവരുന്ന പ്രതിഷേധമാണിത്. കഴിഞ്ഞ രണ്ട് മാസത്തോളമായി തുടരുന്ന സമരത്തിനിടെ കടയുടമ രണ്ട് തവണ സ്ഥാപനം തുറന്നിരുന്നു. എന്നാല്‍ പോര്‍ക്കലി സ്റ്റീല്‍സിലേക്ക് വീണ്ടും സമരാനുകൂലികള്‍ ഇരച്ചെത്തിയതോടെ വീണ്ടും അടയ്‌ക്കേണ്ടി വരികയായിരുന്നു.

സംഭവത്തില്‍ കടതുറക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമ കെ. വി മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടലും ഉണ്ടായി. ഇതിന് ശേഷമാണ് ഇപ്പോള്‍ സ്ഥാപനത്തിലേക്ക് ചരക്കുമായി പോയ വാഹനം സമരാനുകൂലികള്‍ തടഞ്ഞിരിക്കുന്നത്.
മാടായി ശ്രീപോര്‍ക്കലി സ്റ്റീല്‍സിനു മുന്നിലാണ് സിഐടിയുവിന്‍റെ സമരം നടന്നു വരുന്നത്.

ഇതോടെ കടയുടമയും കടയിലെ തൊഴിലാളികളും വീണ്ടും തൊഴില്‍ രഹിതരായി. കടയ്ക്കു മുന്‍പില്‍സമരം ചെയ്യേണ്ടെന്ന നിലപാട് സ്വീകരിച്ച നേതൃത്വം നിലപാട് മാറ്റിയത് ദുരൂഹമാണെന്ന് കടയുടമ പറയുന്നു.

സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരം പോലും നിഷേധിക്കുന്ന തൊഴിലാളി സംഘടനകളുടെ നിലപാടിനെതിരേ കടയുടമ കോടതിയെ സമീപിച്ചിരുന്നു. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തുമാണ് 65 ലക്ഷം രൂപയോളം മുടക്കി സ്ഥാപനം തുടങ്ങിയത്. കട തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവിടുത്തെ തൊഴിലാളികളുടെ കുടുംബങ്ങളക്കം പട്ടിണിയിലാണ്.
കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ പൊലീസ് സംരക്ഷണയോടെ കട തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നതായി കടയുടമ പറഞ്ഞു.