പെട്രോളിയം ഉൽപ്പന്നങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില വർധനയിൽ പ്രതിഷേധം; കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നാളെ ധർണ്ണ നടത്തും
സ്വന്തം ലേഖിക
കോട്ടയം: പെട്രോളിയം ഉൽപ്പന്നങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില വർധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ശനിയാഴ്ച നാളെ വൈകിട്ട് നാല് മണിക്ക് കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ ധർണ്ണ നടത്തും.
256 രൂപയാണ് ഒരു രാത്രികൊണ്ട് കൊമേഴ്സ്യൽ സിലിണ്ടറിന് വില കൂട്ടിയിരിക്കുന്നത്. ചിക്കൻ ഉൾപ്പെടെയുള്ള മറ്റ് അവശ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലവർധനയിൽ നട്ടംതിരിയുകയാണ് ഹോട്ടൽ മേഖല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടയിൽ വെള്ളക്കരം വർധനവ് അപ്രതീക്ഷിത ഇരുട്ടടിയായി ഈ മേഖലയ്ക്ക് വന്നിരിക്കുകയാണ്. കോവിഡ് കാലത്തിനിടയിൽ ബാങ്ക് പലിശ പോലും കൃത്യമായി തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകയാണ് പല കടയുടമകളും.
നിരവധി ആത്മഹത്യ ഈ മേഖലയിൽ ഇപ്പോൾ തന്നെ നടന്നു കഴിഞ്ഞു. ഈ മേഖല പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ അടിയന്തര ഇടപെടലുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഹോട്ടൽ അസോസിയേഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷെരീഫ്, ആർ സി നായർ, സിറ്റി സുകുമാരൻനായർ, വേണുഗോപാലൻ നായർ, ടി സി അൻസാരി, ഷാഹുൽഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.