
സ്വന്തം ലേഖിക
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിധി പറയാനിരിക്കെ
കോട്ടയത്ത് നാളെ സുരക്ഷാ പ്രശ്നം ഉണ്ടാകാൻ സാധ്യത.
കളക്ട്രേറ്റിൽ എത്തുന്ന ജീവനക്കാർ എല്ലാവരും ഐഡി കാർഡ് ധരിക്കണം എന്ന് നിർദേശം നൽകി. ഡെപ്യൂട്ടി കളക്ടർ ജനറലാണ് ഇതു സംബന്ധിച്ച് നിർദേശം പുറത്തിറക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് കോട്ടയത്തെ പ്രത്യേക കോടതി നാളെ വിധി പറയുക. ഈ കേസിന്റെ വിചാരണയുടെ ഘട്ടത്തിൽ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് കളക്ട്രേറ്റ് വളപ്പിൽ എത്തുന്ന ജീവനക്കാർ എല്ലാവരും തിരിച്ചറിയൽ കാർഡ് ധരിക്കണമെന്ന നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
വിധി വരുന്നതിന്റെ ഭാഗമായി കോടതി സ്ഥിതി ചെയ്യുന്ന ജില്ലാ കളക്ട്രേറ്റ് വളപ്പിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഇപ്പോൾ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിരിക്കുന്നത്.



