
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും നാളെയും 48 മണിക്കൂർ തുടർച്ചയായി ബാങ്ക് അവധി.
യുനൈറ്റഡ് ഫോറം ബാങ്ക് യൂനിയൻസ് ആണ് 16,17 തീയതികളിൽ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊതുമേഖല, സ്വകാര്യ, വിദേശ-ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പങ്കെടുക്കും. ഉപഭോക്താക്കളുടെ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനാണ് സമരമെന്ന് സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബാങ്കുകൾ സ്വകാര്യവത്കരിച്ചാൽ സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ പോലും കോർപറേറ്റുകൾക്ക് ഉപയോഗിക്കാനാകുന്ന രീതിയാകും.
എ.ഐ.ബി.ഇ.എ പ്രസിഡൻറ് കെ.എസ്. കൃഷ്‌ണ, എ.ഐ.ബി.ഒ.സി ജനറൽ സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ, എൻ.സി.ബി.ഇ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എച്ച്.സി. രജത്, എ.ഐ.ബി.ഒ.എ സെക്രട്ടറി എച്ച്. വിനോദ്‌കുമാർ, ബെഫി ജോയൻറ് സെക്രട്ടറി എസ്.എൽ. ദിലീപ്, ഐ.എൻ.ബി.ഇ.എഫ് സെക്രട്ടറി സഫറുല്ല, ഐ.എൻ.ബി.ഒ.സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ.സി. സാബുരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.