ഗാംഗ്ടോക്: സിക്കിമ്മിലെ കൂറ്റൻ തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹന്റെ (43) മൃതദേഹം കണ്ടെത്തി.
മിലെ നാംചി ജില്ലയിലുള്ള സമർഡൂങ്ങില്‍ ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിലായിരുന്ന തുരങ്കത്തിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാഷനല്‍ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) സിക്കിം യൂണിറ്റ് മാനേജറായിരുന്നു അനീഷ്.
പോസ്റ്റ്മോർട്ടം ഉള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം. അതിന് വേണ്ട നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
മൃതദേഹം ഇന്നുതന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് വിവരം
അനീഷിന്റെ ഭാര്യ സംഗീത, ഭാര്യാ സഹോദരൻ സനല്‍, അനീഷിന്റെ സഹോദരൻ ബിനീഷ് മോഹൻ എന്നിവർ കഴിഞ്ഞ ദിവസം സിക്കിമിലെ അപകടസ്ഥലത്ത് എത്തിയിരുന്നു. കാലാവസ്ഥ മോശമായതും സിഗ്നലിന്റെ ഉള്‍പ്പെടെ പ്രശ്നമുള്ളതും കാരണം തെരച്ചില്‍ അതീവ ദുഷ്കരമായിരുന്നു. എൻഎച്ച്പിസിയില്‍ സീനിയർ മാനേജരായിരുന്നു ജിയോളജിസ്റ്റായ അനീഷ് മോഹൻ. 16 വർഷമായി എൻഎച്ച്പിസിയില്‍ ഉദ്യോഗസ്ഥനാണ്
കുടുംബസമേതം ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുമ്പാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് വരികയായിരുന്നു. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്ത് പറമ്പില്‍ കുടുംബാംഗമാണ് അനീഷ്. ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001- 04ല്‍ നാട്ടകം ഗവ.കോളേജില്‍ നിന്ന് ബിഎസ്സി ജിയോളജി പഠനം പൂർത്തിയാക്കി.
2011ല്‍ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട്, എൻഎച്ച്പിസിയില്‍ ജോലിനേടി. 2026 മുതല്‍ സിക്കിമില്‍ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയാണ്. വെള്ളൂരിലെ വീട്ടില്‍ പ്രായമായ മാതാപിതാക്കള്‍ മാത്രമാണ് ഉള്ളത്. മക്കള്‍: കാർത്ത്യായനി, ആരവ്.
അന്വേഷണത്തിന് വിദഗ്ധ സമിതി; ധനസഹായം പ്രഖ്യാപിച്ചു
വാതകച്ചോർച്ചയുടെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി സിക്കിം സർക്കാർ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സിക്കിം സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.






