തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കി. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തസ്തിക നിർണ്ണയത്തിനും ശമ്പള വിതരണത്തിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള നിർദ്ദേശമാണ് പിൻവലിച്ചത്.
സ്കൂള്‍ തുറക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് താല്‍ക്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയ സ്കൂളുകളിലെ അധ്യാപകർക്കും ജീവനക്കാർക്കും ഈ ഉത്തരവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.
ഒരു വർഷത്തെ പൂർണ്ണമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത സ്കൂളുകളില്‍ തസ്തിക നിർണ്ണയം നടത്താനാവില്ലെന്നും ഇവിടുത്തെ അധ്യാപകർക്ക് ജൂലൈ 15 മുതലുള്ള ശമ്പളം അനുവദിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ ഉത്തരവിറക്കിയിരുന്നു. പ്രൊവിഷണല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകള്‍ നല്കാൻ നിലവില്‍ ചട്ടങ്ങളില്ലാത്തതിനാല്‍ അവ തസ്തിക നിർണ്ണയത്തിന് പരിഗണിക്കില്ലെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്.






