ന്യൂഡൽഹി: ചെങ്കോട്ടയില്‍ ബോംബ് ഭീഷണി. ഇന്നലെ മുംബയ് പൊലീസ് കണ്ട്രോള് റൂമിലെ ഫോണ്‍ നമ്പറിലേക്കാണ് ഭീഷണി കോള്‍ എത്തിയത്. ഇതേതുടർന്ന് പ്രദേശത്ത് പരിശോധനയും സുരക്ഷയും കർശനമാക്കി.
ഭീഷിണി സന്ദേശം ലഭിച്ചയുടൻ മുംബയ് പൊലീസ് ഡല്‍ഹി പൊലീസിനെ വിവരമറിയിക്കുകയും അവിടെനിന്ന് നോർത്ത് ജില്ലാ പൊലീസിലേയ്ക്ക് വിവരം കൈമാറുകയുമായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
ചെങ്കോട്ടയ്ക്ക് സമീപം 15 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന് എട്ടുമാസത്തിനുശേഷമാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്. ഭീകര സംഘത്തിലെ രണ്ട് പ്രധാന അംഗങ്ങളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ആദില്‍ റാത്തർ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തതിനെത്തുടർന്ന് ഉമർ പരിഭ്രാന്തനാകുകയും സ്ഫോടനം നടത്തുകയും ചെയ്തതായാണ് കണ്ടെത്തല്‍.






