കോട്ടയം: കേരള പോലീസ് സ്പോട്സ് മീറ്റിന്റെ ഭാഗമായി യെസ് ടു സ്പോട്സ് - നോ ടു ഡ്രഗ്സ് സന്ദേശം ഉയര്‍ത്തി കാസര്‍ഗോഡ് മുതല്‍ തിരുവവന്തപുരം വരെ നടത്തുന്ന മാരത്തണ്‍ ദീപശിഖ ഏഴിനു കോട്ടയം ജില്ലയിലെത്തും.
‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന മുദ്രാവാക്യവുമായി കേരള പൊലീസ് സ്പോർട്സ് മീറ്റ് 2026ന്റെ ഭാഗമായി മെഗാ മാരത്തൺ.
ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണമാണു ലക്ഷ്യം. കാസർകോട് മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിലൂടെ ദീപശിഖാ പ്രയാണം നടത്തിക്കൊണ്ടുള്ള മാരത്തൺ ഇന്ന് (06/08/26) വൈകിട്ട് 4ന് കളമശേരി ഡെക്കാത്തലണിനു സമീപം എത്തും. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ ദീപശിഖ ഏറ്റുവാങ്ങും. ഫ്ലാഷ് മോബ്, സൂംബാ ഡാൻസ് എന്നിവയും അരങ്ങേറും.
തുടർന്നു സൈക്കിൾ റാലിയോടെ കലൂർ സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് മാരത്തൺ എത്തും. വൈകിട്ട് 5ന് നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള മാരത്തണുകൾ കൂടി ഇവിടെ സംഗമിക്കും. തുടർന്നു മെഗാ മാരത്തൺ സ്റ്റേഡിയം വലംവയ്ക്കും. ദീപശിഖ സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ ഏറ്റുവാങ്ങും. പൊതുസമ്മേളനം മന്ത്രി റോജി എം.ജോൺ ഉദ്ഘാടനം ചെയ്യും.
ഗതാഗത നിയന്ത്രണം
ദീപശിഖാ പ്രയാണവും മാരത്തോൺ സംഘവും കടന്നുപോകുന്ന കളമശ്ശേരി മുതൽ കലൂർ സ്റ്റേഡിയം വരെയുള്ള ഭാഗങ്ങളിൽ, എൻഎച്ച് 544, ആലുവ– എറണാകുളം പിഡബ്ലിയു റോഡ്, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിൽ സെപ്റ്റംബർ ആറിന് വൈകുന്നേരം മൂന്നു മണി മുതൽ ഏഴു മണി വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കുകയും ബദൽ റോഡുകൾ ഉപയോഗപ്പെടുത്തുകയും വേണമെന്ന് അസി. കമ്മിഷണർ അറിയിച്ചു.
എട്ടിനു വൈക്കം സ്റ്റേഷന് പരിധിയിലെ പൂത്തോട്ടയില്‍ സ്വീകരണം നല്‍കും. ഇന്റര്‍നാഷ്ണല്‍ വോളിബോള്‍ താരം എസ്.ഐ. മധു ദീപിശിഖ ഏറ്റുവാങ്ങും. ബൈക്കുകളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെ വലിയകവലയില്‍ എത്തും.
പൊതുജനങ്ങളുടെയും സ്വീകരണത്തോടെ ബോട്ട് ജെട്ടിയിലേക്ക് ഓട്ടം നടത്തും. ബോട്ട് ജെട്ടി ജങ്ഷനിലെ വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ സ്വീകരണ സമ്മേളനം. മന്ത്രി മോന്‍സ് ജോസഫ്, എം.എല്‍.എമാരായ ബിനിമോന്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ ചേര്‍ന്നു ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നല്‍കും.
ദീപശിഖ തുടര്‍ന്നു ജില്ലാ പോലീസ് ഗ്രൗണ്ടില്‍ രാവിലെ 10നു എത്തിച്ചേരും. കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഫ്ളാഗ് ഓഫ് ചെയ്തു.
തിരുനക്കര മഹാദേവ ക്ഷേത്രമൈതാനത്തെ ശിവശക്തി ഓഡിറ്റോറിയത്തില്‍ വാഹന, എസ്പിസി, എന്‍.സി.സി, വിദ്യാര്‍ഥി, യുവജന ക്ലബ്, സ്പോട്സ്, അത്ലറ്റിക് പ്രമുഖര്‍, വാദ്യമേളങ്ങള്‍, കളരിപ്പയറ്റ്, റോളര്‍ സ്കേറ്റിങ്, നിശ്ചലദൃശ്യം എന്നിവയുടെ അകമ്പടിയോടെ തിരുനക്കര മൈതാനത്ത് എത്തും. ദ്രോണാചാര്യ കെ.പി. തോമസ് ദീപശിഖ ഏറ്റുവാങ്ങും. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എം.എല്‍.എമാരായ നാട്ടകം സുരേഷ്, മാണി സി. കാപ്പന്, റോണി കെ. ബേബി, സജി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.പി. സന്തോഷ് കുമാര്‍ ചലച്ചിത്ര സംവിധായകരായ രഞ്ജി പണിക്കര്‍, ജയരാജ്, ജോഷി മാത്യു, ആര്‍ട്ടിസ്റ്റ് സുജാതന്‍, ശരത് ദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പൊതുപ്രതിജ്ഞ എടുക്കും.
സിഎംഎസ് കോളജ് വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബും, ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണവും നടത്തും. ദീപശിക തുടര്‍ന്നു ചങ്ങനാശേരി പെരുന്ന ജങ്ഷനില്‍ വിനു ജോബ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലത്ത് ദീപശിഖ പത്തനംതിട്ടയ്ക്കു കൈമാറും.
യുവജനങ്ങളില്‍, കായിക പ്രവര്‍ത്തനവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുക, മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചു ശക്തമായ പൊതുബോധവത്കരണം നടത്തുക, തൂഫാന് വാരിയേഴ്സ് ഉള്‍പ്പടെ പോലീസിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രചാരണം നല്‍കുക തുടങ്ങിയ മാരത്തോണ്‍ ദീപശിഖ പ്രചാരണം ലക്ഷ്യമിടുന്നുവെന്നു ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു പറഞ്ഞു.






