തിരുവനന്തപുരം : പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം പൊലീസിനുണ്ടെന്ന് മന്ത്രി കെ മുരളീധരൻ. ഞങ്ങൾ അതിൽ ഇടപെടുന്നില്ല. നിയമം അതിന്റെ വഴിയ്ക്ക് പോകട്ടെ എന്നും ഇഡി അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പാളയം പ്രദീപിന്റെ നിയമന ആവശ്യത്തിലും അദ്ദേഹം പ്രതികരിച്ചു. അങ്ങനെ ഒരാൾ ഒരു സ്ഥാനത്തും വരില്ല. കെപിസിസി അധ്യക്ഷൻ ഉചിതമായ തീരുമാനം എടുക്കും. പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചാൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎ ആയാലും എംപിയായാലും മന്ത്രിയായാലും പാർട്ടി തീരുമാനങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പുറത്താക്കിയാൽ പുറത്തുതന്നെയാണെന്നും അച്ചടക്ക നടപടി സ്വീകരിച്ചാൽ അത് നടപടി തന്നെയാണെന്നും മുരളീധരൻ വ്യക്തമാക്കി. സസ്പെൻഷനിലുള്ള വ്യക്തിയെ വീണ്ടും പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാനോ സംരക്ഷിക്കാനോ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






