ന്യൂഡൽഹി: ഡൽഹി വിമാനത്തില്‍ അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്തതില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടർന്ന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് മുന്നറിയിപ്പ് നല്കി ഡിജിസിഎ.
ഡൽഹി വിമാനത്താവളത്തിലെ ഇൻഡിഗോയുടെ എഞ്ചിനീയറിംഗ് സ്റ്റോറേജ് ഫെസിലിറ്റിയില്‍ ഡിജിസിഎ നടത്തിയ പ്രത്യേക ഓഡിറ്റിലാണ് സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ചകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഇൻഡിഗോയോട് ഇൻഡിഗോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വർഷം ജനുവരിയില്‍ സർവീസ് നടത്തിയ തങ്ങളുടെ ഒരു വിമാനത്തില്‍ കാർഗോ ചോർച്ച ഉണ്ടായതായി ഇൻഡിഗോ സമ്മതിച്ചു. പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട 'ഡേഞ്ചറസ് ഗുഡ്സ്' വിഭാഗത്തില്‍പ്പെട്ട കാർഗോയിലാണ് ചോർച്ചയുണ്ടായത്. എയർക്രാഫ്റ്റ് (ക്യാരിയേജ് ഓഫ് ഡേഞ്ചറസ് ഗുഡ്സ്) റൂള്‍സ്, 2026 പ്രകാരമുള്ള ഒന്നിലധികം ചട്ടങ്ങള്‍ വിമാനക്കമ്പനി ലംഘിച്ചതായി ഡിജിസിഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതേത്തുടർന്നാണ് ഡിജിസിഎ ഇൻഡിഗോയ്ക്ക് ഔദ്യോഗികമായി മുന്നറിയിപ്പ് കത്ത് നല്‍കിയത്.






