ഏറ്റുമാനൂർ: പുതിയതായി സ്ഥാപിച്ച കല്ലറ പോലീസ് സ്റ്റേഷനെ ഏറ്റുമാനൂർ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിലാക്കി.
ഹൈക്കോടതി വിജ്ഞാപനമനുസരിച്ച് കോട്ടയം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന് ഇന്നു മുതല്‍ പ്രാബല്യമുണ്ട്.
കല്ലറയില്‍ പുതുതായി സ്ഥാപിച്ച പോലീസ് സ്റ്റേഷൻ വൈക്കം കോടതിയുടെ പരിധിയിലാക്കാനും ഏറ്റുമാനൂർ കോടതിയുടെ പരിധിയിലുണ്ടായിരുന്ന നീണ്ടൂർ പഞ്ചായത്തിലെ ഓണംതുരുത്ത് വില്ലേജ്കൂടി വൈക്കം കോടതി പരിധിയിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് അറിഞ്ഞതു മുതല്‍ ഏറ്റുമാനൂർ കോടതിയിലെ അഭിഭാഷകരും അഡ്വക്കറ്റ് ക്ലർക്കുമാരും ആശങ്കയിലായിരുന്നുവെന്ന് ഏറ്റുമാനൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സിബി വെട്ടൂർ പറഞ്ഞു.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ മുമ്പേതന്നെ ഏറ്റുമാനൂർ കോടതിയുടെ പരിധിയില്‍നിന്ന് മാറ്റിയിരുന്നു. പിന്നീട് കിടങ്ങൂർ, ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുകള്‍ മാത്രമാണ് ഏറ്റുമാനൂർ കോടതിയുടെ പരിധിയില്‍ ഉണ്ടായിരുന്നത്.
കോട്ടയം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ പുതിയ ഉത്തരവോടെ ഏറ്റുമാനൂർ, കിടങ്ങൂർ, വൈക്കം പോലീസ് സ്റ്റേഷനുകള്‍ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിലായി.






