ന്യൂഡൽഹി : രാജ്യത്ത് നടക്കുന്ന കനത്ത പ്രതിഷേധങ്ങൾക്കിടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി സ്വീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെയാണ് നടപടി. എൻടിഎയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ നിയമ നടപടിക്കും നിർദേശം നൽകി. എൻടിഎയിലെ നിലവിലെ നടപടിക്രമങ്ങൾ പരിഷ്കരിക്കാനും കർശന നിർദേശമുണ്ട്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് എന്‍ടിഎയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര വിദ്യാഭാസ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ച് വിടൽ നടപടി ഉണ്ടായത്.
പിരിച്ച് വിട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ പിരിച്ച് വിട്ട 47 ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഇതുവരെയും കേന്ദ്രസർക്കാർ പുറത്ത് വിട്ടിട്ടില്ല. അതേസമയം, കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളും കേന്ദ്രമന്ത്രിമാരുമായുളള ചർച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്.
സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിനിധികളായി പങ്കെടുത്തത്. ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ഇതില്‍ രണ്ട് ആവശ്യങ്ങളില്‍ കേന്ദ്രത്തിന് പോസിറ്റീവ് നിലപാടാണെന്ന് സിജെപി പിന്നീട് വ്യക്തമാക്കിയിരുന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ നിലപാട് കേന്ദ്രം പീന്നിട് അറിയിക്കുമെന്നാണ് പറഞ്ഞത്.






