കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയെ മദ്യവും ലഹരിവസ്തുക്കളും നല്കി ക്രൂരമായ പീഡനത്തിന് ഇരയാക്കിയ കേസിലെ നാല് പ്രതികളെ പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയൂര്‍ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂര്‍ ചമ്പോളി സാക്കിര്‍ ഹുസൈന് (49), നടുവണ്ണൂര്‍ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂര്‍ താനിപ്പറ്റ അഭിലാഷ് (46) എന്നിവരാണ് പോലീസിന്റെ വലയിലായത്. പേരാമ്പ്ര പോലീസിന്റെ നേതൃത്വത്തില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ഊര്‍ജിതമായ തിരച്ചിലിനൊടുവിലാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പ്രതികളെല്ലാം പിടിയിലാകുന്നത്.
കാപ്പാട്, കോഴിക്കോട്ടെ ആഴ്ചവട്ടം, നടുവണ്ണൂരിന് സമീപത്തെ കരുവണ്ണൂര്‍ തുടങ്ങിയ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നാണ് പ്രതികളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. യുവതിയെ പലപ്പോഴായി വിവിധയിടങ്ങളിലെ ലോഡ്ജുകളിലും വീടുകളിലും എത്തിച്ചായിരുന്നു പീഡനം. തുടര്‍ന്ന് മദ്യവും മാരക ലഹരിവസ്തുക്കളും നല്കി ബോധരഹിതയാക്കി പ്രതികള്‍ ചേർന്ന് ക്രൂരകൃത്യം നടപ്പിലാക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വെച്ച പ്രതികള്‍, പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ജീവന് ഭീഷണിയാകുമെന്നും കാട്ടി യുവതിയെ ഭയപ്പെടുത്തിയിരുന്നു. ഇതുമൂലമാണ് നിരന്തരം പീഡനങ്ങള്‍ ഇരയായിട്ടും വിവരം പുറത്തറിയിക്കാന്‍ യുവതി ആദ്യഘട്ടത്തില്‍ മടിച്ചത്.
എന്നാല്‍ സഹികെട്ട് യുവതി പേരാമ്പ്ര പോലീസിനെ നേരിട്ട് സമീപിച്ച് പരാതി നല്‍കിയതോടെയാണ് ക്രൂരതയുടെ ചുരുളഴിയുന്നത്. പിടിയിലായ പ്രതികളില്‍ ഒരാള്‍ യുവതിയുടെ അടുത്ത ബന്ധുവാണെന്ന ഞെട്ടിപ്പിക്കുന്ന വിവരവും അന്വേഷണത്തില്‍ തെളിഞ്ഞു. ബന്ധുവായ ഈ പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കാന്‍ ഒത്താശ ചെയ്തുകൊടുക്കുകയും ഇതിനായി മറ്റ് പ്രതികളില്‍ നിന്ന് പണം കൈപ്പറ്റുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. സ്വന്തം ബന്ധു തന്നെ പണത്തിനായി യുവതിയെ ചതിക്കുഴിയില്‍ വീഴ്ത്തുകയായിരുന്നു.
അറസ്റ്റിലായ പ്രതികളില്‍ റജീഷ് മുന്‍പും നിരവധവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ കുറ്റവാളിയാണ്. മുന്‍പ് 'കാപ്പ' (KAAPA) നിയമപ്രകാരം നാടുകടത്തപ്പെട്ട ചരിത്രവും ഇയാള്‍ക്കുണ്ട്. കാപ്പ കേസ് നിലനില്‍ക്കെ തന്നെ സ്വന്തം പിതാവിനെ മര്‍ദിച്ച് വാരിയെല്ല് അടിച്ചുപൊട്ടിച്ച കേസില്‍ പ്രതിയായ ഇയാള്‍ വീണ്ടും സമാനമായ ക്രൂരകൃത്യത്തില്‍ പങ്കാളിയാകുകയായിരുന്നു. കുറ്റവാളികളുടെ സാമൂഹിക പശ്ചാത്തലവും കേസിലെ ഗൂഢാലോചനയും പോലീസ് വീണ്ടും സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.
നിലവില്‍ പേരാമ്പ്ര എ.എസ്.പി പി. ആരതിയുടെ മേല്‍നോട്ടത്തിലാണ് കേസിന്റെ സമഗ്രമായ അന്വേഷണം പുരോഗമിക്കുന്നത്. നിലവില്‍ പിടിയിലായ നാല് പേര്‍ക്ക് പുറമേ ഈ കുറ്റകൃത്യത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നും, ലഹരിമരുന്ന് സംഘങ്ങളുടെ കണ്ണികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അറിയാന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണുകള്‍ കണ്ടെത്താനും തെളിവെടുപ്പ് പൂര്‍ത്തിയാക്കാനും പോലീസ് നടപടികള്‍ വേഗത്തി






