കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോണ്‍ ജോർജ്. പിണറായിക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കില്‍ ബിജെപി 'വേറെ പണി നോക്കുമെന്ന്' ഷോണ്‍ ജോർജ് പറഞ്ഞു.
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനമാണെന്നും പിണറായി ഉളുപ്പുണ്ടെങ്കില്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇഡി കേസുകളില്‍ പ്രതിയായ സിപിഐഎം നേതാക്കളുടെ 'കണ്‍സോർഷ്യം' ഉണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് ഷോണ്‍ ജോർജ് പരിഹസിച്ചു. സമാന കേസുകളില്‍ പ്രതികളായ കമ്മ്യൂണിസ്റ്റുകാരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാനും അതിന്റെ അഡ്മിനാകാനുമാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പിണറായിക്കെതിരായ കേസില്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ അത് സ്വാഗതാർഹമാണെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ഭാവി സർക്കാരിന്റെ കൈകളിലാണെന്നും ഷോണ്‍ ജോർജ് ആരോപിച്ചു. സർക്കാർ സഹായം ലഭിച്ചാല്‍ സർക്കാരിനെതിരായ വിഷയങ്ങളില്‍ പ്രതിപക്ഷ നേതാവ് നിശബ്ദനാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നത് സംശയത്തിന് ഇടയാക്കുന്നതായും ഷോണ്‍ ജോർജ് പറഞ്ഞു. മാത്യു കുഴല്നാടൻ മാത്രമാണ് കോണ്‍ഗ്രസില്‍ വിഷയത്തില്‍ വൈകാരികമായി പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയനെതിരായ കേസില്‍ നിയമനടപടിയുണ്ടാകേണ്ടത് നേരത്തെയായിരുന്നുവെന്നും ഷോണ്‍ ജോർജ് പറഞ്ഞു. മാത്യു കുഴല്നാടൻ അന്ന് സ്വീകരിച്ച നിയമനടപടിയുടെ വഴിയും ശരിയായിരുന്നില്ലെന്നും അന്ന് വിജിലൻസ് കേസല്ല വേണ്ടിയിരുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരായ ആരോപണങ്ങളില്‍ കോണ്‍ഗ്രസിന്റെയും സർക്കാരിന്റെയും നിലപാടുകളെ ചോദ്യം ചെയ്തായിരുന്നു ഷോണ്‍ ജോർജിന്റെ പ്രതികരണം.






