തിരുവനന്തപുരം : വിഴിഞ്ഞം എംഡിയെ മാറ്റിയതില്‍ സിപിഐഎമ്മിന് അവരുടെ പാര്‍ട്ടിയില്‍ നിന്ന് തന്നെ നല്ല മറുപടി കിട്ടുന്നുണ്ടെന്ന് വിഡി സതീശൻ. വിഴിഞ്ഞത്തെ എംഡിയെ മാറ്റിയതില്‍ കുഴപ്പമില്ലെന്ന് സീനിയര്‍ നേതാക്കള്‍ തന്നെ മറുപടി പറഞ്ഞില്ലേ. വിഴിഞ്ഞത്ത് അനാവശ്യമായ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞില്ലേ. പഴയ നിയമ മന്ത്രി ഓഹരി കൈമാറ്റത്തില്‍ കുഴപ്പമില്ലെന്നും പറഞ്ഞു. പിന്നെ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തില്‍ സംസ്ഥാന താല്പര്യം ഹനിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വിഡി സതീശന്. വിഷയത്തില്‍ സിപിഐഎമ്മിലെ ഭിന്നത ആയുധമാക്കിയായിരുന്നു പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ കാലാവധി 5 വര്‍ഷം നീട്ടി കൊടുത്തു. പദ്ധതി വൈകിയതിന് ആദാനി നല്‍കേണ്ട 219 കോടി ഇളവ് ചെയ്തു. എന്ത് ഡീല്‍ ആണിത് ? ഡീല്‍ നടത്തിയ പരിചയം കൊണ്ടാണോ മറ്റുള്ളവരെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.






