കൊല്ലം: പത്തനാപുരം അലിമുക്ക് മേഖലയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ പുലി ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി.
സമീപ ദിവസങ്ങളിൽ പ്രദേശത്ത് വലിയ തോതിൽ പുലിയുടെ സാന്നിധ്യവും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നിരുന്നു.
ഇതിന്റെ തുടർച്ചയായി ശാന്ത എന്ന വയോധികയുടെ രണ്ട് ആടുകളെ പുലി കൊലപ്പെടുത്തിയിരുന്നു.
കൂടാതെ, വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വളർത്തുനായ്ക്കളെയും പുലി പിടികൂടിയിരുന്നു. ജനവാസ മേഖലയിൽ കടുത്ത ആശങ്കയേറിയതിനെ തുടർന്നാണ് പ്രദേശത്ത് വനംവകുപ്പ് അധികൃതർ പ്രത്യേക കൂട് സ്ഥാപിച്ചത്.
കൂട്ടിൽ അകപ്പെട്ട പുലിയെ സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.






