തിരുവനന്തപുരം: ശബരിമല തന്ത്രി നിയമനത്തില്‍ തീരുമാനം ഇന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന് ചേരും.
കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി അറിയിച്ചിരിക്കുന്നത്.
അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയില്‍ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്. തന്ത്ര വിദ്യാപീഠത്തിലടക്കം പഠിച്ചതാണെന്നും അച്ഛനൊപ്പം ശബരിമലയില്‍ സഹായിയായി പ്രവർത്തിച്ചെന്നും സമിതി ദേവസ്വം പ്രസിഡൻ്റിനെ അറിയിച്ചു. മൂന്ന് അംഗ വിദഗ്ത സമ്മിതിയുടെ അഭിപ്രായം ബോർഡ് ചർച്ച ചെയ്യും.
ഈ മാസം 27 ന് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ബോർഡ് കോടതിയെ അറിയിക്കും. അതിനിടെ മൂന്ന് അംഗ സംഘം കഴിഞ്ഞ ദിവസം ദേവസ്വം ആസ്ഥാനത്ത് എത്തി പ്രസിഡന്റ്മായി കൂടിക്കാഴ്ച നടത്തി. ശബരിമലയുടെ നല്ലതിനായി എല്ലാം കാര്യങ്ങള്‍ക്കും ഒപ്പമുണ്ടാകും എന്നാണ് കൂടികഴ്ച്ചക്ക് ശേഷം അവർ വ്യക്തമാക്കിയത്.






