പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും വിധിച്ച്അടൂർ അതിവേഗ കോടതി.
പന്തളം തോന്നല്ലൂർ പുതിയയ്യത്തു കിഴക്കേതില്‍ അനീഷ് (40) നെയാണ് അടൂർ അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത് ശിക്ഷിച്ചത്. പ്രതി പിഴ അടയ്ക്കുകയാണെങ്കില്‍ ആ തുക അതിജീവിതയ്ക്ക് നല്കാൻ ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു.
2024 മുതലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഒരു വർഷത്തിലേറെക്കാലം ഇയാളില്‍നിന്നും കുട്ടി പലതവണ പീഡനം നേരിട്ടു. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡില്‍ വെച്ചാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പന്തളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ടി.ഡി. പ്രജീഷ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. എസ്ഐ അനീഷ് ഏബ്രഹാം, എഎസ്ഐ ഷൈൻ ബി, എസ്.സി.പി.ഒ. അൻവർഷ എസ്. എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.






