തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് അവധി.
ഈ ജില്ലകളിലെ മതപഠന സ്ഥാപനങ്ങള്‍, ട്യൂഷൻ സെന്ററുകള്‍, വിവിധ പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.റസിഡൻഷ്യല്‍ സ്കൂളുകള്‍ വിദ്യാർത്ഥികളുടെ സുരക്ഷ പ്രത്യേകം ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിർദ്ദേശിച്ചു. കുട്ടികളെ അനാവശ്യമായി പുറത്തിറക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
പരീക്ഷകള്‍ മാറ്റി
ഇന്ന് നടക്കേണ്ട നിരവധി പരീക്ഷകളും മാറ്റിവച്ചു.
പിഎസ്സി പരീക്ഷകളിലും മാറ്റം
ഇടുക്കിയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായിക ക്ഷമത പരീക്ഷ ചൊവ്വ, ബുധൻ തീയതികളില്‍ നടത്താനായിരുന്നു പിഎസ്സിയുടെ തീരുമാനം. കനത്ത മഴ കണക്കിലെടുത്ത് ഇത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അറിയിച്ചു.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നലെ നടന്ന പത്താംതരം പൊതുപ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നല്‍കും. ആഗസ്റ്റ് 22നാണ് പുനഃപരീക്ഷ നടത്തുക.
കാലാവസ്ഥാ മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.വിദ്യാർത്ഥികളും രക്ഷിതാക്കളും സർവകലാശാലകളുടെയും പിഎസ്സിയുടെയും ഔദ്യോഗിക അറിയിപ്പുകള് ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര സഹായത്തിന് 1077 എന്ന നമ്പറില്‍ ബന്ധപ്പെടാം.






