തിരുവനന്തപുരം: പ്ലീഡർ നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസിലാരംഭിച്ച തർക്കം നേതാക്കള്‍ തമ്മിലുള്ള വാക്പോരിലേക്ക് എത്തി. മുഖ്യമന്ത്രി വി ഡി സതീശനെ എതിർത്തും അനുകൂലിച്ചും നേതാക്കള്‍ രംഗത്തെത്തി.
മുഖ്യമന്ത്രി ഉത്തരവാദിത്തം പാലിക്കണമെന്ന് മാത്യു കുഴല്നാടൻ എം എല്‍ എ ആവശ്യപ്പെട്ടു. കെ എസ് യു വിനെ തള്ളി പറയാൻ ഒരു കോണ്‍ഗ്രസ് നേതാവിനും കഴിയില്ലന്നായിരുന്നു ദീപ്തി മേരി വർഗീസ്സിൻ്റെ പ്രതികരണം
ആർ എസ് എസ് നേതാവ് അഡ്വ ടി എസ് ശരത്തിനെ സർക്കാരിൻ്റെ പ്ലീഡറാക്കി നിയമിച്ച വിവാദം കോണ്‍ഗ്രസില്‍ കൊഴുക്കുകയാണ്. നിയമനത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ ലോയേഴ്സ് കോണ്‍ഗ്രസും കെ എസ് യു വും നേരത്തെ രംഗത്തെത്തിയിരുന്നു. ഇരു സംഘടനാ നേതാക്കള്‍ക്കും സന്ദർശനാനുമതി നിഷേധിച്ചായിരുന്നു തനിക്കെതിരായ നീക്കത്തെ മുഖ്യമന്ത്രി നേരിട്ടത്. ഇതോടെ നേതാക്കള്‍ ഇരുപക്ഷത്തുമായി അണിനിരന്നു. കെ എസ് യു വിനെ തള്ളി പറയാൻ ഒരു കോണ്‍ഗ്രസ് നേതാവിനും കഴിയില്ലന്നായിരുന്നു കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസ്സിൻ്റെ പ്രതികരണം
മുഖ്യമന്ത്രി ഉത്തരവാദിത്തം പാലിക്കണമെന്ന് മാത്യു കുഴല്നാടൻ എം എല്‍ എ ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രി എ പി അനില്‍കുമാർ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. വിമർശനങ്ങള്‍ക്ക് പരിധിയുണ്ടന് അദ്ദേഹം കെ എസ് യു നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി.
: വഖഫ് ബോർഡ് വിവാദം: സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നെന്ന് പിണറായി വിജയൻ
കോണ്‍ഗ്രസ് വക്താക്കളായ ജിൻ്റോ ജോണ്‍, വി ആർ അനൂപ് തുടങ്ങിയവർ മുഖ്യമന്ത്രി സതീശനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജ ശീലമാണെന്നായിരുന്നു സതീശനെതിരെ ജിൻ്റോയുടെ ഒളിയമ്പ് . വന്ന വഴികളും കൈ പിടിച്ച മനുഷ്യരും ചിലർക്ക് വെറും ചവിട്ടുപടികള്‍ മാത്രമാണെന്ന് ജിൻ്റോ ഫെയ്സ് ബുക്കില്‍ കുറിച്ചു.






