തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ കേസ് ഡയറി തിരുത്തിയെന്ന അതീവ ഗുരുതരമായ കണ്ടെത്തലില്‍ പ്രതിക്കൂട്ടിലായ എഡിജിപി എം.ആര്.
അജിത്കുമാറിനെ സസ്പെന്ഷന് നടപടികളില്‍ നിന്ന് രക്ഷിക്കാന്‍ ആഭ്യന്തരവകുപ്പില്‍ ഉന്നതതല ഒത്തുകളി നടക്കുന്നതായി സൂചന. പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിക്കുന്നതിന് പകരം, ഡിജിപി സ്ഥാനക്കയറ്റത്തിനുള്ള സമിതി (ഡി.പി.സി.) യോഗം കഴിയുന്നത് വരെ സമയം നീട്ടിയെടുക്കാനുള്ള ബോധപൂര്‍വ്വമായ നീക്കങ്ങളാണ് അണിയറയില്‍ സജീവമായിരിക്കുന്നത്.
നിലവില്‍ ബിവറേജസ് കോര്പ്പറേഷന് എംഡിയായ അജിത്കുമാറിനോട് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ എത്രയും വേഗം വിശദീകരണം നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി നേരിട്ട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, താന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി സംസ്ഥാനത്തിന് പുറത്താണെന്നും മടങ്ങിയെത്തിയ ശേഷം മാത്രമേ മറുപടി നല്‍കാനാകൂ എന്നുമാണ് എഡിജിപി അറിയിച്ചിരിക്കുന്നത്. ഇത് കേസില്‍ നിന്നും കരിയറിലെ കറകളില്‍ നിന്നും തടിയൂരാന്‍ പോലീസിലെ ഒരു വിഭാഗം ഒരുക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് ആക്ഷേപം.
എഡിജിപിയുടെ വിശദീകരണം ലഭിച്ച ശേഷം മാത്രമേ ഡിജിപിക്ക് ഈ അന്വേഷണ റിപ്പോര്‍ട്ട് തുടല്നടപടികള്ക്കായി ആഭ്യന്തര വകുപ്പിന് കൈമാറാന്‍ സാധിക്കൂ എന്ന നിയമപരമായ സാങ്കേതികത്വമാണ് ഇവിടെ പ്രതിരോധ ആയുധമാക്കി മാറ്റിയിരിക്കുന്നത്. ഡിജിപി സ്ഥാനക്കയറ്റത്തിനുള്ള സമിതി യോഗം ചേരുന്നതുവരെ ഈ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് മുന്നില്‍ എത്താതിരുന്നാല്‍, യാതൊരുവിധ അച്ചടക്ക നടപടികളോ തടസ്സങ്ങളോ ഇല്ലാതെ അജിത്കുമാറിന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഡിജിപി പദവിയിലേക്ക് ഉയരാന്‍ സാധിക്കും
ആദ്യ അന്വേഷണത്തിലെ കേസ് ഡയറി തിരുത്തിയത് അടക്കമുള്ള അതീവ ഗുരുതരമായ ഇടപെടലുകള്‍ അക്കമിട്ട് നിരത്തിയാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് കേസ് അട്ടിമറിക്കാന്‍ നടത്തിയ നിയമവിരുദ്ധമായ നീക്കങ്ങള്‍ വ്യക്തമായിട്ടും, അദ്ദേഹത്തിന് വിശദീകരണം നല്കാന് ദിവസങ്ങള്‍ നീട്ടിനല്‍കുന്നത് അച്ചടക്കത്തോടും നിയമ വ്യവസ്ഥയോടും കാണിക്കുന്ന വെല്ലുവിളിയാണ്. കേസ് ഡയറി തിരുത്താന്‍ കാണിച്ച അതേ താല്പര്യം തന്നെയാണ് പ്രമോഷന് ഉറപ്പാക്കാന്‍ വേണ്ടിയുള്ള ഈ വൈകിപ്പിക്കല്‍ തന്ത്രത്തിലും പ്രകടമാകുന്നത്.
പോലീസ് ആസ്ഥാനത്തെയും ആഭ്യന്തര വകുപ്പിലെയും ചില പ്രമുഖരുടെ മൗനാനുവാദത്തോടെയാണ് ഈ നാടകം അരങ്ങേറുന്നത് എന്നാണ് വിവരം. ഔദ്യോഗികമായി അതീവ ഗുരുതരമായ ഒരു അന്വേഷണ റിപ്പോര്‍ട്ട് നിലനില്ക്കുമ്പോള്, എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് സ്വകാര്യ സന്ദര്‍ശനത്തിനായി സംസ്ഥാനത്തിന് പുറത്തുപോകാന്‍ അനുമതി ലഭിച്ചതുതന്നെ ഈ ഒത്തുകളിയുടെ ആഴം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില സ്വാധീനശക്തികള്‍ അജിത്കുമാറിന് അനുകൂലമായി നിലകൊള്ളുന്നതാണ് ആഭ്യന്തര വകുപ്പിലെ അടിയൊഴുക്കുകള്‍ മന്ദഗതിയിലാക്കാന്‍ കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന സാധാരണ പോലീസുകാര്‍ക്കെതിരെ നിമിഷങ്ങള്‍ക്കകം സസ്പെന്ഷന് നടപടികള്‍ സ്വീകരിക്കുന്ന ആഭ്യന്തര വകുപ്പ്, കേസ് ഡയറി തിരുത്തിയ എഡിജിപിക്ക് മുന്നില്‍ നിയമപുസ്തകം മടക്കിവെച്ച് കാത്തിരിക്കുന്നത് ശുദ്ധമായ ഇരട്ടത്താപ്പാണ്. ഡിപിസി യോഗം കഴിഞ്ഞ് സ്ഥാനക്കയറ്റം ലഭിച്ചുകഴിഞ്ഞാല്‍, പിന്നീട് ഈ റിപ്പോര്ട്ടിന്മേല് വരുന്ന നടപടികള്‍ സാങ്കേതികമായി മറികടക്കാന്‍ അജിത്കുമാറിന് എളുപ്പമായിരിക്കും.
വിവാദമായ ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കപ്പെട്ടതിലൂടെ സംസ്ഥാന പോലീസിന്റെ വിശ്വാസ്യതയാണ് പൊതുസമൂഹത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. ആ കറ കഴുകിക്കളയാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെപ്പോലും അപ്രസക്തമാക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥ തലത്തിലെ ഈ ഒത്തുകളി മുന്നോട്ട് പോകുന്നത്. ഇത് സേനയ്ക്കുള്ളിലും വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ വിശദീകരണ നാടകം അവസാനിക്കുകയും റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലെത്തുകയും ചെയ്യുമ്പോള്‍, ആഭ്യന്തര വകുപ്പ് എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കേരള പോലീസിന്റെ വരുംകാല നീതിബോധം.
[12:35 PM, 7/20/2026] SOMAN: Shared Via Malayalam Editor : http://bit.ly/mtmandroid






