പേരാമ്പ്ര: പേരാമ്പ്ര കേസില്‍ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും.
വടകര എൻഡിപിഎസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ലഹരി സംഘത്തിലെ കൂടുതല്‍ ആളുകളെ കണ്ടെത്താൻ കീർത്തനയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. മറ്റ് പ്രതികളായ നീഷ്മ, സഫ്വാൻ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
അധ്യാപികമാരുമായി നേരിട്ട് ബന്ധമുള്ള ജിജില്‍ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ മറിഞ്ഞത് ഒരു കോടിയിലധികം രൂപയാണെന്നും അധ്യാപികമാരുടെ അക്കൗണ്ടില്‍ 16 ലക്ഷം വരെ എത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. കുട്ടികള്‍ക്ക് ലഹരി എത്തിച്ചോയെന്ന് കണ്ടെത്താനായിട്ടില്ല. പ്രതികളുടെ വിദേശ യാത്രകള്‍ ഉള്‍പ്പെടെ പരിശോധിക്കും. അധ്യാപികയായ കീർത്തന നടത്തിയിരുന്ന ബണ്‍ മസ്ക കട വഴി ലഹരി ഇടപാട് നടന്നോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.






