കൊച്ചി : കോറോ ഹെൽത്തിന് പിന്നാലെ ജീവനക്കാരെ വഴിയാധാരമാക്കി ടാൽറോപ് കമ്പനിയും. കൊച്ചി ആസ്ഥാനമായ ടാൽറോപ് കമ്പനിയിലാണ് കൂട്ടപ്പിരിച്ചുവിടൽ നടന്നിരിക്കുന്നത്. ശമ്പളവും ജോലിയും ഇല്ലാതെ 300ഓളം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എഐ മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം. നിയമ പഴുതുകൾ ഉപയോഗിച്ചായിരുന്നു പിരിച്ചുവിടൽ നടത്തിയത്.
19 കമ്പനികളിലായിട്ടാണ് ജീവനക്കാർ ജോലിയെടുത്തത്. അതേസമയം പുതിയ ഇൻവെസ്റ്റ്മെൻറ് നീക്കവുമായി മുന്നോട്ട് പോകാനുള്ള നിലപാടിലാണ് കമ്പനി ഉടമകൾ. പരാതികളിൽ നടപടിയില്ലാതെ വന്നതോടെ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ജോലി നഷ്ടപ്പെട്ടവർ. ഘട്ടംഘട്ടമായിട്ടാണ് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
കൊച്ചിയിലെ കോറോഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടൽ വിവാദമായതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു കമ്പനിയും കൂട്ടപ്പിരിച്ചുവിടൽ നടത്തിയിരിക്കുന്നത്.






