ദില്ലി : മണ്‍സൂണ്‍ സെഷനിലെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയില്‍ എത്തി. പാർലമെന്റില്‍ വന്ദേമാതരം പൂർണമായി ആലപിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും സഭയിലെത്തി.
അമിത് ഷാ പാർലമെന്റിലെത്തി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാല്‍ അവസാന ദിനം മാത്രമാണ് അമിത് ഷാ എത്തിയത്.
പിന്നാലെ, സ്പീക്കറുടെ ചായ സല്‍ക്കാരം രാഹുല്‍ ഗാന്ധി ബഹിഷ്കരിച്ചു. കിരണ്‍ റിജിജു വിളിച്ചെങ്കിലും വരുന്നില്ലെന്ന് രാഹുല്‍ അറിയിച്ചു.
അതേസമയം, രാജ്യസഭയില്‍ അവസാന ദിനവും ബഹളം. അപമാനിതരാകുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു. ലോക്സഭയില്‍ എത്തിയ അമിത് ഷാ, രാജ്യസഭയില്‍ എത്തിയില്ല.






