തിരുവനന്തപുരം: കുണ്ടറയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് (39) മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കട്ടെ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ ചികിത്സ തേടിയതെന്നും സംഭവത്തില്‍ അന്വേഷണം നടക്കുമെന്നും മന്ത്രി അറിയിച്ചു
കൊല്ലം ജില്ലാ റൂറല്‍ എസ്.പിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. പോലീസ് മർദ്ദനമെന്നത് നിലവില്‍ ഉയർന്ന ആരോപണം മാത്രമാണെന്നും സംഭവത്തിന്റെ യഥാർത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാൻ സിയാദിന്റെ കുടുംബത്തിന്റെയും,
ഇയാളെ കസ്റ്റഡിയിലെടുക്കാൻ കാരണമായ പരാതി നല്കിയ പെണ്‍കുട്ടിയുടെയും മൊഴികള്‍ രേഖപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.






