കോട്ടയം: എക്സൈസ് മന്ത്രിയുടെ താക്കീത് അവഗണിച്ച് സമയക്രമം പാലിക്കാതെ അര്‍ദ്ധരാത്രിക്ക് ശേഷവു മദ്യം വിളമ്പിയ ബാർ പൂട്ടിച്ചു.
ബിയര്‍ വില്‍പ്പന നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പാമ്പാടിയിലെ ഡാലിയ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ പോലീസാണ് പൂട്ടിച്ചത്.
സംഭവത്തില്‍ പാര്‍ലറിന്റെ ലൈസന്‍സികളായ ബാബു തോമസ്, ഡൊമനിക് എന്നിവര്‍ക്കെതിരയെും സെക്യൂരിറ്റി ജീവനക്കാരനായ പാദുവ സ്വദേശി ബാലചന്ദ്ര നായര്‍ (67) എന്നിവര്‍ക്കെതിരെയും പാമ്പാടി പോലീസ് കേസെടുത്തു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് പാര്‍ലറില്‍ വില്‍പ്പന നടന്നതായി പോലീസ് കണ്ടെത്തിയത്. പാര്‍ലര്‍ അടച്ചശേഷം സെക്യൂരിറ്റി റൂമില്‍ ബിയര്‍ കെയ്സുകളും ക്യു.ആര്. കോഡ് സ്കാനറും സൂക്ഷിച്ചായിരുന്നു വില്‍പ്പന നടത്തിയിരുന്നത്.
തുടര്‍ന്ന്, സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത് എക്സൈസ് കമ്മീഷണറാണെന്ന് പാമ്പാടി പോലീസ് അറിയിച്ചു.
അടുത്തിടെ മണർകാട് രാജ് റീജന്റ് ബാർ സ്മാനമായ രീതിയില്‍ എക്സൈസ് പൂട്ടിച്ചിരുന്നു. എക്സൈസ് അധികൃതർ രാവിലെ പൂട്ടിച്ച ബാർ വൈകീട്ട് വീണ്ടും തുറന്നു പ്രവർത്തിച്ചു. വിവരം കിട്ടിയതോടെ എക്സൈസ് മന്ത്രി എം. ലിജുവിൻ്റെ നിർദേശമനുസരിച്ച് കോട്ടയത്തെ മണർകാട് രാജ് റീജന്റ് ബാറിന്റെ ലൈസൻസ് റദ്ദാക്കി.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പണവും മദ്യവും വാങ്ങി ബാറുകളുടെ നിയമലംഘനങ്ങള്‍ക്കു കണ്ണടയ്ക്കുന്ന 'കോംപ്ലിമെന്ററി സിസ്റ്റം' ജില്ലയില്‍ സമാന്തരമായി പ്രവർത്തിക്കുന്നുവെന്ന് എക്സൈസ് വിജിലൻസ് കണ്ടെത്തിയത്.
പിന്നാലെ നടന്ന പരിശോധനയിലാണു ഡപ്യൂട്ടി കമ്മിഷണർ എസ്.അശോക്കുമാർ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത്.






