കോട്ടയം: തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവ് ശിക്ഷയും 31000 രൂപ പിഴയും ചുമത്തി. പിഴത്തുകയുടെ പകുതി അതിജീവിതക്ക് നൽകുവാൻ കോടതി വിധിയിൽ പ്രസ്താവിച്ചു.
2023 ൽ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് രഞ്ജിത്ത് കൃഷ്ണൻ ശിക്ഷ വിധിച്ചത്.
തലയോലപ്പറമ്പ് നടുത്തുരുത്തേൽ വിഷ്ണുതിലകൻ (28)എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
19 സാക്ഷികളും 14 പ്രമാണങ്ങളും കോടതിയിൽ സാക്ഷിയാക്കി. പ്രോസിക്ക്യൂഷനുവേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ പി.എസ് മനോജ് ഹാജരായി.
കേസ്സിന്റെ അന്വേഷണത്തിന് മുഖ്യചുമതല വഹിച്ചിരുന്നത് തലയോലപ്പറമ്പ് പോലീസ് ഇൻസ്പെക്ടറായിരുന്ന ബിജു . കെ.ആർ, പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന ദീപു റ്റി.ആർ എന്നിവർ ആയിരുന്നു.






