ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു.ട്രിപ്പിള്‍ ജംപിലും പാരാ അത്ലറ്റിക്സില് എഫ്-57 ഷോട്ട്പുട്ടിലും ഇന്ത്യ ഇരട്ടമെഡലുകള്‍ നേടി. വനിതകളുടെ ബോക്സിംഗിലും ഇന്ത്യ ഇരട്ട സ്വർണം നേടി.
പുരുഷൻമാരുടെ എഫ് -57 ഷോട്ട്പുട്ടില്‍ സോമൻ റാണ സ്വർണവും ശുഭം ജുയല്‍ വെള്ളിയും നേടി. സോമൻ റാണ 13.40 മീറ്ററും ശുഭം 13.28 മീറ്ററും എറിഞ്ഞാണ് മെഡല്‍ നേടിയത്. ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ പ്രവീണ്‍ ചിത്രവേ. വെള്ളിമെഡല്‍ നേടി. സെല്‍വപ്രഭു മാരനാണ് വെങ്കലം. 16.68 മീറ്റർ കണ്ടെത്തിയാണ് പ്രവീണിന്റെ വെള്ളിനേട്ടം. സെല്‍വ പ്രഭു 16.52 മീറ്റർ ദൂരമാണ് കണ്ടെത്തിയത്. 16.72 മീറ്റർ ചാടിയ ജമൈക്കയുടെ ജോർദാൻ സ്കോട്ടിനാണ് സ്വർണം.
വനിതകളുടെ ബോക്സിംഗിലാണ് ഇന്ത്യ ഇരട്ട സ്വർണ നേട്ടം. 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാർ, 57 കിലോഗ്രാം വിഭാഗത്തില്‍ ജയ്സ്മിൻ ലംബോറിയ എന്നിവരാണ് ഇന്ത്യക്കായി സ്വർണം ഇടിച്ചിട്ടത്. അതേസമയം പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ജദ്ദുമണി സിംഗ് ഫൈനലില്‍ പരാജയപ്പെട്ട് വെള്ളി മെഡല്‍ നേടി. ആസ്ട്രേലിയയുടെ ഡിക്സോണിനോട് 5-0ത്തിനായിരുന്നു ജദ്ദുമണി പരാജയപ്പെട്ടത്. കാനഡയുടെ സ്കാർലെറ്റ് സവന്നയെ തോല്‍പ്പിച്ചാണ് പ്രീതി സ്വർണം നേടിയത്. നോർത്തേണ്‍ അയർലൻഡിന്റെ മിഖായേല വാല്‍ഷിനെ തോല്‍പ്പിച്ചാണ് ജയ്സമിൻ സിംഗ് ബോക്സിംഗ് റിംഗില്‍ ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്.





