കൊച്ചി: ബാലവേലയ്ക്കായി ബിഹാറിൽ നിന്ന് കേരളത്തിലെത്തിച്ച ഒമ്പത് ആൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന ബിഹാർ സ്വദേശികളായ ഡബ്ലു നാട്ട്, സുനിൽ മോണ്ടൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കായാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് അറസ്റ്റിലായവർ പൊലീസിന് നൽകിയ മൊഴി. മണിക്കൂറിന് 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്നും പൊലീസ് കണ്ടെത്തി.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് സംശയിക്കുന്ന മലയാളി ഏജന്റിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണ്.






