കൊച്ചി: ക്രിമിനല്‍ കേസുകളിലെ ജാമ്യ, മുൻകൂർ ജാമ്യ ഹർജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കുന്നതിനായി പുതിയ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി.
സാധാരണ ജാമ്യ ഹർജികള്‍ പരമാവധി രണ്ടാഴ്ചയ്ക്കകം തീർപ്പാക്കണമെന്നാണ് പ്രധാന നിർദേശം.. ഹർജികളില്‍ മറുപടി നല്‍കുന്നതിനായി അഭിഭാഷകർക്ക് അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നോ ബന്ധപ്പെട്ടവരില്നിന്നോ നിർദേശങ്ങള്‍ തേടുന്നതിനായി അനുവദിക്കുന്ന സമയം ഏഴ് പ്രവൃത്തിദിവസത്തില്‍ കവിയരുതെന്നും നിർദേശിച്ചിട്ടുണ്ട്.
മുൻകൂർ ജാമ്യ ഹർജികള്‍ തീർപ്പാക്കുന്നതിന് പരമാവധി ആറാഴ്ചയാണ് സമയപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ജാമ്യ ഹർജികളിലെ വാദം കേള്‍ക്കലും തീർപ്പാക്കലും വേഗത്തിലാക്കുന്നതിനായി സുപ്രീം കോടതി മേയ് 11ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈ നടപടി. ജാമ്യ ഹർജികളിലെ നടപടികള്‍ അനാവശ്യമായി നീളുന്നത് ഒഴിവാക്കി വേഗത്തില്‍ തീരുമാനമെടുക്കുകയാണ് സമയപരിധി നിശ്ചയിച്ചതിന്റെ ലക്ഷ്യം.






