തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് സിപിഎം നേതാവ് ഇ.പി ജയരാജന്.
നിലവിലെ പവര്‍കട്ട് അതിന്റെ ഭാഗമാണെന്നും, ഭരിക്കാന്‍ അറിയില്ലെങ്കില്‍ പഠിച്ച് ഭരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ക്ഷാമം കാരണം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
2015ല്‍ ആര്യാടന് മുഹമ്മദിന്റെ കാലത്തെ വൈദ്യുതി കരാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍
റദ്ദാക്കിയെന്ന മുഖ്യമന്ത്രിയുടെയും, സണ്ണി ജോസഫിന്റെയും വാദം പച്ചക്കള്ളമാണ്,' ഇ.പി ജയരാജന് ആരോപിച്ചു.
അതേസമയം പവര്‍ കട്ടില് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പി.എ മുഹമ്മദ് റിയാസും രംഗത്തെത്തി.
വൈദ്യുതി മുടക്കം നിലവിലെ സര്‍ക്കാരിന്റെ വലിയൊരു വിസ്മയമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അവസരമുണ്ടായിട്ടും അതിനായി ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല.
കോൺഗ്രസിനുള്ളിലെ തമ്മിലടിയും അഭിപ്രായവ്യത്യാസങ്ങളും തീർക്കാൻ മാത്രമാണ് നിലവിലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സമയം കണ്ടെത്തുന്നത്.
യു ഡി എഫ് സർക്കാർ കേരളത്തിന് വലിയൊരു ബാധ്യതയായി മാറിയെന്നും ഭരണരംഗത്ത് പൂർണ്ണ പരാജയമാണെന്നും റിയാസ് കൂട്ടിച്ചേർത്തു.






