ThirdEye News
arrow_backതിരികെMain

പോലീസ് സ്റ്റേഷനിൽ നിന്ന് 7 ചാക്ക് ഹാൻസ് മോഷ്ടിച്ച പോലീസുകാരനെ കാമുകിയുടെ ഫ്ലാറ്റിൽ നിന്ന് പൊക്കി: വയനാട് എസ്.പി. ദേവ മനോഹർ, കണ്ണൂർ സി.ഐ.ജി. കെ. കാർത്തിക്കും ചേര്‍ന്ന് നടത്തിയ മിന്നല്‍ ഓപ്പറേഷനിലാണ് പ്രതിയെ തൂക്കിയെടുത്തത്.

schedule2026 സെപ്റ്റംബർ 20personസ്റ്റാഫ് റിപ്പോർട്ടർ
പോലീസ് സ്റ്റേഷനിൽ നിന്ന് 7 ചാക്ക് ഹാൻസ് മോഷ്ടിച്ച പോലീസുകാരനെ കാമുകിയുടെ ഫ്ലാറ്റിൽ നിന്ന് പൊക്കി:  വയനാട് എസ്.പി. ദേവ മനോഹർ, കണ്ണൂർ സി.ഐ.ജി. കെ. കാർത്തിക്കും ചേര്‍ന്ന് നടത്തിയ മിന്നല്‍ ഓപ്പറേഷനിലാണ് പ്രതിയെ തൂക്കിയെടുത്തത്.

കൊച്ചി: സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ നിന്ന് ഏഴ് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ് മോഷ്ടിച്ച് ഒളിവിലായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സബിത്ത് ഒടുവില്‍ പിടിയിലായി.

കൊച്ചിയില്‍ കാമുകിയെ കാണാന്‍ രഹസ്യമായി എത്തിയപ്പോഴാണ് വയനാട് എസ്.പി: ദേവ മനോഹർ, കണ്ണൂർ സി.ഐ.ജി: കെ. കാർത്തിക്കും ചേര്‍ന്ന് നടത്തിയ മിന്നല്‍ ഓപ്പറേഷനില്‍ പ്രതിയെ തൂക്കിയെടുത്തത്.

നാളുകളായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിലിരുന്ന സബിത്തിനെ കണ്ടെത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തന്ത്രപരമായ നീക്കങ്ങളാണ് നടത്തിയിരുന്നത്. സബിത്ത് കൊച്ചിയിലെത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെയും കണ്ണൂര്‍ ഡി.ഐ.ജിയുടെയും മേല്‍നോട്ടത്തില്‍ പോലീസിലെ പ്രത്യേക അന്വേഷണ സംഘങ്ങള്‍ നഗരത്തില്‍ വലവീശുകയായിരുന്നു.

സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മോഷണം പോയ സംഭവത്തില്‍ ഒന്‍പത് ദിവസത്തിലേറെയായി സബിത്ത് ഒളിവിലായിരുന്നു. പോലീസിന് തന്നെ കടുത്ത നാണക്കേടുണ്ടാക്കിയ കേസില്‍ പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ വലിയ തോതിലുള്ള പൊതുജനരോഷവും വിമര്‍ശനവുമാണ് ഉയര്‍ന്നുവന്നിരുന്നത്.

കഴിഞ്ഞ ജൂണ്‍ 7-ന് ബത്തേരി ദൊട്ടപ്പകുളത്ത് വെച്ച് പോലീസ് പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് സ്റ്റേഷന്‍ വളപ്പിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നത്. ജൂണ്‍ 26-ന് കോടതിയില്‍ ഹാജരാക്കിയ ശേഷം സൂക്ഷിച്ച ഈ തൊണ്ടിമുതല്‍ കഴിഞ്ഞ മാസമാണ് കാണാതായത്. സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് വന്‍ മോഷണം പുറത്തറിയുന്നത്.

ഡ്യൂട്ടി താക്കോല്‍ ഉപയോഗിച്ച് തികച്ചും ആസൂത്രിതമായി സ്റ്റോര്‍ റൂം തുറന്നാണ് മോഷണം നടത്തിയത് എന്നതിനാല്‍ സ്റ്റേഷനിലെ ജീവനക്കാരെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതലേ അന്വേഷണം നടന്നത്. തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ പരിസരത്തെയും സമീപത്തെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് പ്രതി സ്വന്തം സഹപ്രവര്‍ത്തകനായ സബിത്താണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്.

ജൂലൈ 18-ന് രാത്രി ജി.ഡി. ചാര്‍ജ് വഹിച്ചിരുന്ന സബിത്ത്, അര്‍ദ്ധരാത്രി 12 മണിക്ക് ശേഷമാണ് സ്റ്റോര്‍ റൂമില്‍ നിന്ന് ഏഴ് ചാക്ക് ഹാന്‍സ് കടത്തിയത്. മോഷണം നടത്തിയ തൊണ്ടിമുതല്‍ മുഴുവന്‍ സബിത്ത് സ്വന്തം കാറിലാണ് കടത്തിക്കൊണ്ടുപോയതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് വ്യക്തമായിരുന്നു.

സംഭവത്തിന് ശേഷം ഓണാവധിയും തുടര്‍ന്ന് മെഡിക്കല്‍ ലീവും എടുത്ത് മുങ്ങിയ സബിത്ത് ഒളിവിലിരുന്നുകൊണ്ട് മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കിയത് പോലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. സബിത്തിന് പോലീസ് സേനയ്ക്കുള്ളില്‍ നിന്ന് തന്നെ സഹായങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന കടുത്ത സംശയവും ഇതിനിടെ ഉയര്‍ന്നു.

സംസ്ഥാനത്ത് ‘ഓപ്പറേഷന്‍ തൂഫാന്‍’ ഉള്‍പ്പെടെയുള്ള കര്‍ശന പദ്ധതികള്‍ നടപ്പാക്കി ലഹരിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് ലഹരിമരുന്ന് വേട്ടയ്ക്ക് മുന്‍പന്തിയില്‍ നില്‍ക്കേണ്ട പോലീസുകാരന്‍ തന്നെ തൊണ്ടിമുതല്‍ മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ചത്. ഇത് കേരള പോലീസിന്റെ അച്ചടക്കത്തിനും പ്രതിച്ഛായയ്ക്കും കടുത്ത മങ്ങലേല്‍പ്പിച്ചിരുന്നു.

ഒളിവിലായിരുന്ന സമയത്ത് സബിത്തിന്റെ സൈബര്‍ ബന്ധങ്ങളും ഫോണ്‍ കോളുകളും പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. കൊച്ചിയിലുള്ള കാമുകിയെ കാണാനായി പ്രതി തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് തിരിച്ചെന്ന നിര്‍ണ്ണായക വിവരം ലഭിച്ചതോടെ അന്വേഷണ സംഘം ഉഷാറായി.

തുടര്‍ന്ന്, കണ്ണൂര്‍ ഡി.ഐ.ജി. കെ. കാര്‍ത്തികും നേരിട്ട് ഏകോപിപ്പിച്ച ഓപ്പറേഷനിലൂടെ പ്രതി താമസിച്ചിരുന്ന സങ്കേതം വളഞ്ഞാണ് സബിത്തിനെ കസ്റ്റഡിയിലെടുത്തത്.

Continue Reading

ഓരോ വീട്ടിലും പച്ചക്കറിത്തോട്ടം; “ഹരിതഗ്രഹം“ പദ്ധതിക്ക് കുമരകം മൂന്നാം വാർഡിൽ തുടക്കം: ഗ്രോ ബാഗും പച്ചക്കറി തൈകളും വളവും വിതരണം ചെയ്തു.
അടുത്ത വാർത്തarrow_forward

ഓരോ വീട്ടിലും പച്ചക്കറിത്തോട്ടം; “ഹരിതഗ്രഹം“ പദ്ധതിക്ക് കുമരകം മൂന്നാം വാർഡിൽ തുടക്കം: ഗ്രോ ബാഗും പച്ചക്കറി തൈകളും വളവും വിതരണം ചെയ്തു.

arrow_backമുൻപത്തെ വാർത്ത

പ്ലസ് വൺ വിദ്യാർത്ഥികൾക്കു നേരെ റാംഗിംഗ്: 2 പേർക്ക് ഗുരുതര പരിക്ക്: ഷൂസ് ധരിച്ചതിന്റെ പേരിലായിരുന്നു ആക്രമണം

പ്ലസ് വൺ വിദ്യാർത്ഥികൾക്കു നേരെ റാംഗിംഗ്: 2 പേർക്ക് ഗുരുതര പരിക്ക്: ഷൂസ് ധരിച്ചതിന്റെ പേരിലായിരുന്നു ആക്രമണം

ബന്ധപ്പെട്ട വാർത്തകൾ

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ  ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി എത്തി വൻ കവർച്ച; 65,500 രൂപയും 16 മൊബൈൽ ഫോണുകളും 5 എ.ടി.എം കാർഡുകളും കവർന്നു, കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി എത്തി വൻ കവർച്ച; 65,500 രൂപയും 16 മൊബൈൽ ഫോണുകളും 5 എ.ടി.എം കാർഡുകളും കവർന്നു, കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

    അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

'ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?'; സ്ത്രീകളെക്കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി

'ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?'; സ്ത്രീകളെക്കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com