കോട്ടയം : കനത്ത മഴയെത്തുടർന്ന് കോട്ടയത്ത് വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. കിഴക്കൻ മലകളിലെ ഉരുൾപൊട്ടലും ശക്തമായ മഴയും മൂലമുണ്ടായ മഴവെള്ളപ്പാച്ചിലിൽ മീനച്ചിലാർ കരകവിഞ്ഞതോടെ പാലാ നഗരം വെള്ളത്തിൽ മുങ്ങി.
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നു.
പയ്യാനിത്തോട്ടത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പയ്യാനിതോട്ടം മണപ്പാട്ട് വീട്ടിൽ ജോസഫിൻ ജോണി, അമ്മ റെജീന ജോണി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
കനത്ത മഴയുണ്ടായിട്ടും പിഎസ്സി പരീക്ഷകൾ മാറ്റിവയ്ക്കാഞ്ഞതോടെ ഉദ്യോഗാർഥികൽ വലഞ്ഞു.
കോട്ടയം ജില്ലയിൽ പരീക്ഷ നടന്ന പല കേന്ദ്രങ്ങളിലേക്കും ഉദ്യോഗാർഥികൾക്ക് എത്താൻ സാധിച്ചില്ല. പല കേന്ദ്രങ്ങളിലും വളരെ കുറച്ച് ഉദ്യോഗാർഥികൾ മാത്രമാണ് പരീക്ഷയ്ക്കെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച സ്റ്റേഷനുകൾ;
പൂഞ്ഞാർ തെക്കേക്കര - 212.6 എം.എം.
കുമരകം - 110 എം.എം.
വാഗമൺ - 314 എം.എം.
മേച്ചാൽ - 218 എം.എം.
പാതാമ്പുഴ - 179 എം.എം.
ഉരുൾ പൊട്ടൽ ബാധിച്ച പ്രദേശങ്ങൾ
കാഞ്ഞിരപ്പള്ളി താലൂക്ക് - കൂട്ടിക്കൽ, കൊഴുങ്ങ- 5 ആളുകളെ രക്ഷപ്പെടുത്തി, വാഗമൺ കുരിശുമല ഭാഗം)
മീനച്ചിൽ താലൂക്ക് - ഈരാറ്റുപേട്ട, പയ്യാനിത്തോട്
തീക്കോയി 30 ഏക്കർ (പരുക്കേറ്റവർ-3)
മണ്ണിടിച്ചിലിൽ മൂലമുള്ള മരണം - 2 (ജോസഫിൻ ജോണി-28 വയസ്സ്, റെജിന ജോണി-48 വയസ്സ്) പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.
ചങ്ങനാശേരി താലൂക്ക് - തോട്ടക്കാട് വില്ലേജ്
മുങ്ങിമരണം - 1 (മിലൻ കെ. ഷിനു -11 വയസ്സ്) പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി)
വീടുകൾക്കുണ്ടായ നാശനഷ്ടം
പൂർണ്ണമായി തകർന്നത് - 3
ഭാഗികമായി തകർന്നത് - 15
ദുരിതാശ്വാസ ക്യാമ്പുകൾ
26 എണ്ണം (145 കുടുംബങ്ങൾ - 567 ആളുകൾ)
മീനച്ചിൽ താലൂക്കിന്റെ പരിധിയിലുള്ള: പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം, തീക്കോയി, ഭരണങ്ങാനം, തലനാട്, മൂന്നിലവ്, ഈരാറ്റുപേട്ട, ളാലം, പുലിയന്നൂർ, മീനച്ചിൽ, പൂവരണി, കൊണ്ടൂർ.
കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിലുള്ള: കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി വടക്ക്, കോരുത്തോട്, എലിക്കുളം.
ചങ്ങനാശേരി താലൂക്കിന്റെ പരിധിയിലുള്ള: നെടുംകുന്നം, തോട്ടക്കാട്, വെള്ളാവൂർ, തൃക്കൊടിത്താനം, വാകത്താനം, കുറിച്ചി.
കോട്ടയം താലൂക്കിന്റെ പരിധിയിലുള്ള: അയ്മനം, അതിരമ്പുഴ, പുതുപ്പള്ളി, അയർക്കുന്നം, കൂരോപ്പട.
ജില്ലയിലെ മണ്ണിടിച്ചിൽ സാധ്യതാപ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.
നദികളിലെ ജലനിരപ്പ് മുന്നറിയിപ്പുനില കടന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും പ്രശ്നബാധിത പ്രദേശങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.






