തിരുവനന്തപുരം : തിരുവനന്തപുരത്തും ലോൺ ആപ്പ് തട്ടിപ്പ് കമ്പനി കണ്ടെത്തി. പിന്നാലെ സ്ഥാപനം നടത്തിയിരുന്ന 18 ഉത്തരേന്ത്യക്കാർ പൊലീസ് പിടിയിലായി. ഇവർ തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 50 കംപ്യൂട്ടറുകളും ഇവിടെ നിന്നും പിടിച്ചെടുത്തു.
കൂടുതലും വിദേശികളാണ് തട്ടിപ്പിന് ഇരയായവർ. ഇടപാടുകാർ കൂടുതലും അമേരിക്കക്കാരാണ്. വിമാനത്താവളത്തിൽ നിന്നാണ് ഒരാളെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാനിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം പൊലീസ് വലയിലായത്.
ഇതര സംസ്ഥാന തൊഴിലാളികൾ ലഹരി കച്ചവടം നടത്തുന്നു എന്നായിരുന്നു പൊലീസിന് ലഭിച്ച രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കമ്പനി കണ്ടെത്തിയത്. രാജ്യാന്തര ഓൺലൈൻ വായ്പ തട്ടിപ്പ് കമ്പനിക്ക് താവളം കേരളമാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.






