കോട്ടയം: തീക്കോയി പഞ്ചായത്ത് ഏഴാം വാർഡില്‍ വാഗമണ്ണിനു സമീപം പശുവിനെ അജ്ഞാത ജീവി കടിച്ചു കൊന്ന സംഭവം, ആശങ്ക ഒഴിയാതെ പ്രദേശ വാസികള്‍.
ആക്രമണം നടത്തിയത് കടുവ എന്നാണ് പ്രാഥമിക നിഗമനം.
ഇതോടെ വനംവകുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്ന് നാട്ടുകാർ പറയുന്നു.
വലിയ അളവില്‍ റവന്യൂ ഭൂമിയുള്ള ഈ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ജനവാസ മേഖലയോട് ചേർന്ന ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ രാത്രികാലങ്ങളില്‍ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു
അതേസമയം, മുണ്ടക്കയം വണ്ടൻപതാല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
എന്നാല്‍ ആക്രമണം നടത്തിയത് കടുവയാണെന്ന് പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കാല്പാടുകളില് വ്യക്തത ലഭിക്കാത്തതിനാല്‍ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ജീവിയെ സ്ഥിരീകരിക്കാൻ സാധിക്കൂ എന്നാണ് വനംവകുപ്പ് അറിയിച്ചത്.
എന്നാല്‍, വീണ്ടും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുൻപ്
പട്രോളിങ് ശക്തമാക്കണമെന്നും കടുവയെ പിടികൂടാൻ ഉടൻ കൂട് സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം






