കല്‍പ്പറ്റ: വയനാട്ടില്‍ ഇരുപത്തിരണ്ടുകാരനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുളിയാർമല സ്വദേശിയായ മഹേഷാണ് മരണപ്പെട്ടത്.
കൈനാട്ടിയിലെ ഒരു വീട്ടില്‍ ജോലിക്കെത്തിയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്.
ജോലിക്കിടെ വെള്ളം കുടിക്കണമെന്ന് പറഞ്ഞ് തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്ക് പോയതായിരുന്നു മഹേഷ്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ തിരഞ്ഞുചെന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
സംഭവ സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പ്രാഥമിക നിഗമനത്തില്‍ ഇത് ആത്മഹത്യയാണെന്നാണ് കരുതുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






