ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിലെ പ്രധാന ബൗളര്‍മാരായ ഹര്‍ഷിത് റാണയ്ക്കും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കും പരുക്കേറ്റതിനെത്തുടര്‍ന്ന് ഇരുവരേയും ടീമില്‍ നിന്നൊഴിവാക്കി.
ഇവര്‍ക്ക് പകരമായി പ്രിന്‍സ് യാദവിനെയും രവി ബിഷ്‌ണോയിയെയും ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തി. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മൂന്നാം ടി20 മത്സരത്തിനിടെയാണ് ഇരുവരും പരുക്കേറ്റത്.
വലത് ഹാംസ്ട്രിംഗില്‍ അസ്വസ്ഥത അനുഭവപ്പെട്ട റാണയ്ക്ക് ഗ്രേഡ് 1 ഹാംസ്ട്രിംഗ് ടിയര്‍ ഉണ്ടെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി. ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നാണ് താരത്തെ ഒഴിവാക്കിയത്.
താരം ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങും. വരുണ്‍ ചക്രവര്‍ത്തിയുടെ ഇടത് ഹാംസ്ട്രിംഗിലെ പരുക്ക് കൂടുതല്‍ ഗുരുതരമാണെന്ന് എംആര്‍ഐ സ്‌കാനിംഗിലൂടെ സ്ഥിരീകരിച്ചു. തുടര്‍ന്ന് സിംബാബ്വെ പര്യടനത്തിനുള്ള ടി20 ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
അജിത് അഗാര്‍ക്കര്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റി വേഗത്തില്‍ തന്നെ പകരക്കാരെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഹര്‍ഷിത് റാണയ്ക്ക് പകരം പ്രിന്‍സ് യാദവിനെ ടീമിലെടുത്തു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനായി ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് പ്രിന്‍സ്. സിംബാബ്വെ പര്യടനത്തിനുള്ള ടി20 ടീമില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരക്കാരനായി രവി ബിഷ്‌ണോയിയെ ടീമിലേക്ക് തിരിച്ചുവിളിച്ചു.
ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ നിലവില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്.




