കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനുമായി സി.പി.എം നേതാവ് എ.കെ. ബാലൻ കൂടിക്കാഴ്ച നടത്തിയത് മാസപ്പടി കേസ് അട്ടിമറിക്കാൻ ആണ്. ഈ കൂടിക്കാഴ്ച ദുരൂഹമാണെന്നും ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എം.എൽ.എ പറഞ്ഞു.
സിഎംആർഎൽ കേസിൽ നിന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷി
ക്കാനുള്ള ഏതെങ്കിലും ഒത്തുതീർപ്പ് നീക്കത്തിന്റെ ഭാഗമായാണോ ഈ കൂടിക്കാഴ്ചയെന്ന് വ്യക്തമാക്കണം.
ജനങ്ങൾക്ക് മുന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് അവകാശപ്പെടുന്നവർ നിർണായക ഘട്ടങ്ങളിൽ ഒരേ താൽപര്യത്തിനായി ഒരുമിക്കുന്നുവെന്ന സംശയം ഈ കൂടിക്കാഴ്ച ശക്തിപ്പെടുത്തുകയാണ്.
മാത്യു കുഴൽനാടൻ കൊടുത്ത കേസും ഇപ്പോൾ വന്നിരിക്കുന്ന കേസുമായി യാതൊരു ബന്ധവുമില്ലെന്ന്
പറഞ്ഞ് രക്ഷപ്പെടാനാണ് മുൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. കോടതികൾ തള്ളിയ കേസ് ആണ് എന്ന് പിണറായി പറയുന്നത് നുണയാണ് രണ്ടും രണ്ട് കേസാണ്.
എസ്.എഫ്.ഐയുടെ അന്വേഷണത്തിലും എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ അന്വേഷണത്തിലും
ഗുരുതരമായ ക്രമക്കേടുകൾ തെളിവ് സഹിതം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് എടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലീസിനോട് ആവശ്യപ്പെട്ടത്.
ഈ ഒരു സാഹചര്യത്തിൽ പിണറായി വിജയന്റെ ഏറ്റവും വലിയ വിശ്വസ്തനും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ എ.കെ. ബാലന്റെ സന്ദർശനം സംശയിക്കേണ്ടിയിരിക്കുന്നു.
മിനിറ്റുകൾ കൊണ്ട് അന്വേഷണ ഉത്തരവിടാവുന്ന ആയിട്ടും സർക്കാർ നടപടി ദീർഘിപ്പിക്കുന്നതിൽ വലിയ ഗൂഢാലോചനയും ഭാഗമാണ്.
പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയ നീക്കങ്ങളാണോ നടക്കുന്നത്? മാസപ്പടി കേസിലെ യഥാർത്ഥ വസ്തുതകൾ പുറത്തുവരാതിരിക്കാൻ രാഷ്ട്രീയ ‘മാച്ച് ഫിക്സിംഗ്’ നടത്തുകയാണോ? എന്നീ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ടവർ മറുപടി നൽകണം.
കേരളത്തിലെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന നിരവധി ചോദ്യങ്ങളാണ് ഈ കൂടിക്കാഴ്ച ഉയർത്തുന്നത്. സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള ഇത്തരം രാഷ്ട്രീയ ഒത്തുകളികൾക്ക് പിന്നിലെ യഥാർത്ഥ താൽപര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടേണ്ടത് അനിവാര്യമാണെന്നും.ബി.ബി. ഗോപകുമാർ എം.എൽ.എ പറഞ്ഞു






