തിരുവനന്തപുരം : ഏഴു വയസ്സുകാരിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ അച്ഛനെയും രണ്ടാനമ്മയെയും അറസ്റ്റ് ചെയ്തു. ചാക്ക വയ്യാമുലയില് വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്റ്റേഷൻ ഓട്ടോ ഡ്രൈവറുമായ സുധീർ ഇയാളുടെ രണ്ടാമത്തെ ഭാര്യയും വെള്ളറട സ്വദേശിയുമായ ലിന്റ മോള് എന്നിവരെയാണ് വലിയതുറ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
രണ്ടുദിവസമായി കുട്ടി സ്കൂളില്‍ വരാത്തതിന് പിന്നാലെ അധ്യാപകർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകർ കുട്ടിയുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്ന നിലയില്‍ കാണുന്നത്. തുടർന്ന് ഉടനെ തന്നെ ഈ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
പിന്നാലെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി അംഗങ്ങളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും വലിയതുറ എസ് എച്ച് ഒ അശോക കുമാറിനെ വിവരം അറിയിക്കുകയും ആയിരുന്നു.കുട്ടിയുടെ ദേഹത്ത് രണ്ടാനമ്മ അടിച്ചതിന്റെയും മർദ്ദിച്ചതിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി അംഗങ്ങള്‍ സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതമായി മാറ്റുകയും വിവരം വലിയതുറ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അശോക് കുമാറിനെ അറിയിക്കുകയും ചെയ്തു.
കുട്ടിയെ ഉപദ്രവിച്ചതിന് ജുവൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് സുധീറിനും ലിൻഡമോള്ക്കുമെതിരെ വലിയതുറ പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.






