കൊച്ചി : അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി സബ് ജയിലിൽ ഹാജരാക്കി. അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോയി. ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന അര്ജുന് ആയങ്കിയെ ഇന്ന് കാലത്താണ് തിരികെ തലശ്ശേരി സിജെഎം കോടതില്‍ ഹാജരാക്കിയത്. അര്‍ജുനെ കോടതി വീണ്ടും റിമാന്റ് ചെയ്തതിന് പിന്നാലെ കുട്ടമ്പുഴ പോലീസ് ജയിലിലെത്തുകയായിരുന്നു.
അതേ സമയം അര്ജുൻ ആയങ്കി ഒളിവില്‍ കഴിയുന്ന സമയത്ത് യാത്രക്കായി ഉപയോഗിച്ച കാര്‍ തളിപ്പറമ്പില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ കുട്ടന്റെ കാറാണ് തളിപ്പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ എല്ലാം താൻ തനിച്ചാണ് ചെയ്തത് എന്ന് അർജുൻ മൊഴി നൽകിയിരുന്നു. രണ്ടു ദിവസം ഒളിവിൽ കഴിഞ്ഞ ലോഡ്ജിലും, സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിച്ച ഇടങ്ങളിലും പിടിയിലാകുന്നതിന് മുൻപ് എത്തിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിലും അർജുനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഐ ഫോണും പൊലീസ് കണ്ടെത്തിയിരുന്നു.






